ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള ജഹാന റോഡ് പണിക്കാരനായ വിപിനുമായി പ്രണയത്തിലായി, ഇതിനിടെ ബംഗാളിയുമായി മറ്റൊരു പ്രണയം, കൊല്ലത്ത് നിന്നുള്ള ത്രികോണ പ്രണയകഥ

കൊല്ലം: കൊല്ലത്ത് നിന്നും ഒരു അപൂര്‍വ ത്രികോണ കഥ. മുന്‍ കാമുകിയെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച യുവാവിനെ പിടികൂടിയതോടെയാണ് സംഭവം പുറത്തെത്തുന്നത്. പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസില്‍ വിപിന്‍ എന്ന 36കാരനെയാണ് പൂയപ്പുള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാനയ്ക്കാണ് തലയില്‍ വെട്ടേറ്റത്. ഇവര്‍ ചികിത്സയിലാണ്. ഭര്‍ത്താവും രണ്ട് കുട്ടികളുടെ മാതാവുമായിരുന്ന ജഹാന വിപിനുമായി പ്രണയത്തിലായി എന്നാല്‍ പിന്നീട് മറ്റൊരു ബംഗാളിയുമായി അടുപ്പത്തിലായി. ബംഗാളിയെ ഒപ്പം താമസിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് വിപിന്‍ അക്രമിച്ചത്.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നാലു വര്‍ഷം മുമ്പ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിന്‍ ജഹാനയുടെ വീടിന് സമീപത്തായിരുന്നു വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ജഹാനയുമായി വിപിന്‍ പരിചയത്തിലാവുകയും ഇവര്‍ പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു. തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി.

എന്നാല്‍ ജഹാന അതിനിടെ ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. വിപിന്‍ ജോലിക്കും നാട്ടിലുമൊക്കെ പോയിരുന്ന സമയം ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഈ വിവരം സമീപവാസികള്‍ പറഞ്ഞ് വിപിന്‍ അറഞ്ഞു. ഇക്കാര്യെ പറഞ്ഞ് വിപിനും ഷഹാനയും വഴക്കുണ്ടാവുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കാലമായി ഇരുവരും തമ്മില്‍ ബന്ധമില്ലായിരുന്നു. ഇതിനിടെ ബംഗാള്‍ സ്വദേശി ജഹാനയ്ക്ക് ഒപ്പം താമസമാരംഭിച്ചു.

ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിപിന്‍ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തിയത്. ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു. വീട്ടമ്മയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബംഗാള്‍ സ്വദേശിയുമായി അടിപിടിയുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍ ബംഗാള്‍ സ്വദേശിയെ കുത്താന്‍ ഒരുങ്ങി. തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു. സംഭവം അയല്‍വാസികള്‍ പൂയപ്പള്ളി പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വിപിനുമായി മുമ്പ് പ്രണയത്തിലായിരുന്നെങ്കിലും അടുത്തകാലത്തായി ഇവര്‍ തമ്മില്‍ ബന്ധമില്ലായിരുന്നുവെന്നും ജഹാന രണ്ടു മക്കളുമായി ബംഗാള്‍ സ്വദേശിക്കൊപ്പം കഴിഞ്ഞു വരികയായിരുന്നുവെന്നും പൂയപ്പള്ളി പൊലീസ് പറഞ്ഞു. ഇതിനിടെ ജഹാനയുടെ വീടിന് വിപിന്‍ തീയിടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് തീയണച്ചത്. സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് വിപിനെ അറസ്റ്റു ചെയ്തു.