എന്നെ ജീവിക്കാൻ അനുവദിക്കണം, ഊരുവിലക്കപ്പെട്ട അൻസാരി

സ്വന്തം സമുദായത്തിന്റെ ആക്രമണത്തിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പത്തനംതിട്ടയിലെ കോട്ടാങ്ങൽ സ്വദേശിയായ അൻസാരി. തന്റെ രാഷ്രീയ നിലപാടുകളിൽ എതിർപ്പുള്ള മുസ്‌ലീം സമുദായം തന്നെയും കുടുംബത്തേയും ഒറ്റപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയുമാണ്. സമു​ദായത്തിൽ വന്ന തെറ്റായ നയങ്ങൾക്കെതിരെ ഞാൻ പ്രതികരിക്കാറുണ്ട്. മുസ്ലീംങ്ങൾ കള്ളു കുടിക്കാൻ പാടില്ല. അത് ഇസ്ലാമിന്റെ ശരിയത്ത് നിയമമാണ്. മദ്യപന്മാർക്കെതിരെ സംസാരിച്ചതിന് എന്നെ വിലക്കി. സമുദായം ഒരുക്കിയ ഊരുവിലക്കിൽ താൻ അനുഭവിക്കുന്ന യാതനകൾ അൻസാരി കർമ ന്യൂസിലൂടെ പങ്കുവെച്ചു.

നരേന്ദ്ര മോദിക്കെതിരെ അടക്കമുള്ള നേതാക്കൾക്കെതിരെ പള്ളികളിൽ‌ പ്രാർത്ഥന നടക്കാറുണ്ട്. സമൂഹത്തിൽ തെറ്റു ചെയ്യുന്നവർക്കെതിരെ പ്രവർത്തിക്കാനാണ് ഇസ്ലാം പറയുന്നത്, പോപ്പുലർ ഫ്രണ്ടുകാർ തനിക്കെതിരെ പല തവണ അക്രമണം നടത്തി. ഇപ്പോഴും പോപ്പുലർ ഫ്രണ്ടുകാർ ഉണ്ട്. ജാതകളും പ്രകടനങ്ങളും നടത്തുന്നില്ല എന്ന് മാത്രമേയുള്ളൂ. സ്വന്തം മതത്തിൽ നിന്നുള്ളവർ തന്നെ ഒരു വിവാഹത്തിന് പോലും ക്ഷണിക്കാറില്ലെന്നും അൻസാരി പറയുന്നു. സമുദായത്തിന്റെ തലപ്പത്തിരിക്കുന്നവർ ലഹരികച്ചവടം നടത്തുന്നവരാണെന്നും അൻസാരി കർമ ന്യൂസിലൂടെ പറഞ്ഞു.

വീഡിയോ കാണാം