രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് സന്യാസി, മഠത്തിന്റെ മുഖ്യ പുരോഹിതന്‍ ഇടപെട്ട് തിരുത്തി

ബംഗളൂരു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്റെ മഠം സന്ദര്‍ശിച്ചു. ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിലാണ് രാഹുല്‍ ഗാന്ധി സന്യാസിമാരെ കാണുവാന്‍ എത്തിയത്.

സന്യാസിമാരെ കണുന്നതിനിടെയില്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് സന്യാസിയായ ഹവേരി ഹൊസമുട്ട് അനുഗ്രഹിച്ചു. എന്നാല്‍ തൊട്ട് അടുത്തിരുന്ന മുഖ്യ സന്യാസി ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരവണരു ഇടപെട്ട് സന്യാസിയുടെ അനുഗ്രഹ പ്രഭാഷണം നിര്‍ത്തിക്കുകയും നമ്മുടെ മഠം സന്ദര്‍ശിക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടും എന്ന് മാത്രം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു.

വിഷയം ഇതോടെ വലിയ ചര്‍ച്ചയാകുകയും ചെയ്തു. കര്‍ണാടകയിലെ ലിംഗായത്ത സമുദായം ബിജെപിയോട് വലിയ അനുഭാവം പുലര്‍ത്തുന്നവരാണ്. ലിംഗായത്തുകളുടെ വോട്ട് ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധി മഠത്തില്‍ എത്തിയതെന്നാണ് സൂചന.