കേരളത്തിലും ശ്മശാനത്തിനായി കാത്തിരിപ്പ്; ശാന്തികവാടത്തില്‍ നാളെ വരെയുള്ള ബുക്കിങ്ങ് പൂര്‍ത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരുന്നാലാണ് സംസ്‌കാരം നടത്താന്‍ സാധിക്കുന്നത്. കൊറോണയുടെ രണ്ടാംഅതിവ്യാപനത്തില്‍ മരണങ്ങള്‍ വര്‍ധിച്ചതോടെ കേരളത്തിലെ ശ്മശാനങ്ങളിലും തിരക്ക് കൂടുന്നു.

തിരുവനന്തപുരം ശാന്തികവാടത്തില്‍ നാളെ വൈകുന്നേരം നാലുമണി വരെ ബുക്കിങ് പൂര്‍ത്തിയായിരിക്കുകയാണ്. ഒരുദിവസം ഇവി െസംസ്‌കരിക്കുന്നത് 24 മൃതദേഹങ്ങളാണ്. തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരുന്നാലാണ് സംസ്‌കാരം നടത്താന്‍ സാധിക്കുന്നത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉടന്‍പരിഹരിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എല്ലാം സംസ്‌കരിക്കാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായിട്ടുണ്ട്. കഴക്കൂട്ടത്ത് പുതിയ ശ്മാശനത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മേയര്‍ പറഞ്ഞു.

ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമാവുകയാണ്. മാറനെല്ലൂരിലും പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തിലും സമാന സ്ഥിതി തന്നെയാണ് തുടരുന്നത്. ദിനവും ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്.