സ്ഥിരമായി വൃത്തികേട് പറയുന്ന പയ്യന്‍, ട്രോളുകള്‍ കാരണം കൂട്ടുകാരി കല്യാണത്തിന് വിളിച്ചില്ല, തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സിനിമകളിലേക്കാള്‍ അധികമായി ഗായത്രിയെ ആളുകള്‍ക്ക് പരിചയം അഭിമുഖങ്ങളിലൂടെയാണ്. എന്തും വെട്ടിത്തുറന്ന് പറയുന്നത് തന്നെയാണ് ഗായത്രിയെ വ്യത്യസ്തയാക്കുന്നത്. എന്നാല്‍ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും നടി നേരിടേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഗായത്രി സുരേഷിന്റെ വാക്കുകള്‍, തൃശ്ശൂര്‍ ശോഭ സിറ്റി മാളില്‍ പോകുമ്പോള്‍ അവിടെ സ്ഥിരമായിട്ട് ഒരു ചെക്കനെ കാണാറുണ്ടായിരുന്നു. ഭയങ്കര വൃത്തികേടായിട്ടാണ് എന്നോട് സംസാരിക്കുക. ഞാന്‍ തിരിച്ചൊന്നും പറയാറില്ല. ചിരിച്ച് പോരും. പിന്നെയാണ് ആലോചിക്കുക, അത് പറയാമായിരുന്നു ഇത് പറയാമായിരുന്നു. കോഫി വിത്ത് കരണില്‍ ആളുകള്‍ എന്തൊക്കെ തുറന്ന് പറയാറുള്ളത്. അതൊക്കെ ആളുകള്‍ ആ സെന്‍സിലാണ് എടുക്കുക. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്നമാകുന്നത്. സംഭവം ലാലേട്ടനൊന്നും അറിഞ്ഞു കാണില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ. പ്രണവും അറിഞ്ഞു കാണില്ല. ഫുള്‍ ടൈം ടൂറൊക്കെയല്ലേ.

ആലിയ ഭട്ട് എല്ലായിടത്തും പോയി രണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയും. എന്നിട്ടിപ്പോള്‍ എന്തായി? ഞാന്‍ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ ഭട്ടാണ് എന്റെ ധൈര്യം. തുറന്ന് പറയുന്നതില്‍ എന്താണ് കുഴപ്പം. പ്രണവ് ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണല്‍ കണക്ഷന്‍ ഒന്നുമില്ലല്ലോ. എന്നാല്‍ പ്രണവിനെ നേരിട്ട് കണ്ടാല്‍ പറയില്ല. എനിക്കങ്ങനെ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ല. ഇന്റര്‍വ്യൂവില്‍ ചോദിക്കുമ്‌ബോള്‍ പറയുന്നുവെന്നേയുള്ളൂ.

ഇന്റര്‍വ്യൂകളൊക്കെ ചര്‍ച്ചയായി മാറുമ്പോഴും വീട്ടില്‍ അമ്മ നല്ല സപ്പോര്‍ട്ടാണ്. എന്നാല്‍ അമ്മ ഇപ്പോള്‍ വേറെ കല്യാണം ആലോചിക്കാം എന്നൊക്കെയാണ് പറയുന്നത്. കല്യാണം പ്രായം ആയി. എന്നാല്‍ തനിക്ക് അറേഞ്ച് വിവാഹത്തോട് താല്‍പര്യമില്ല. കല്യാണം കഴിക്കാന്‍ വേണ്ടി ഒരാളെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. ഒരാളെ കണ്ടുമുട്ടി അങ്ങനെ കല്യാണം കഴിക്കുന്നതാണ് ഇഷ്ടം. കെട്ടുവാണെങ്കില്‍ പ്രണയ വിവാഹമായിരിക്കും.

ട്രോളുകള്‍ നിരോധിക്കണമെന്ന് അന്ന് അങ്ങനെ പ്രതികരിച്ചത് ട്രോളുകള്‍ കിട്ടി തുടങ്ങിയ കാലത്തായിരുന്നു. ആ സമയത്ത് എല്ലാവരും നമ്മളെ കളിയാക്കുകയാണല്ലോ ഞാന്‍ കളിയാക്കപ്പെടുന്ന ഫിഗര്‍ ആണല്ലോ എന്ന ചിന്തയായിരുന്നു. പിന്നെയാണ് എന്റെ ചിന്താഗതി മാറുന്നത്. ആലിയ ഭട്ടും ലാലേട്ടനും ട്രോള്‍ ചെയ്യപ്പെടുന്നവരാണ്. ഇവരൊക്കെ എക്സ്ട്രാ ഓര്‍ഡനറി ആളുകളാണ്. അതുകൊണ്ട് ഞാന്‍ അടിപൊളിയായത് കൊണ്ടാണ് എന്നെ ട്രോളുന്നത് എന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി. സത്യം ചിലപ്പോള്‍ ഞാന്‍ മണ്ടിയായത് കൊണ്ടാകാം. പക്ഷെ ഞാന്‍ അതാണ് വിശ്വസിക്കുന്നത്. എന്റെ കൂടെ ആരും നിക്കുന്നില്ല. എന്റെ അമ്മയും അനിയത്തും പോലും നില്‍ക്കുന്നില്ല. എന്റെ കൂടെ ഒരു ഇന്നര്‍ വോയ്സുണ്ട്. അത് പറയുന്നത് പോലെയാണ് ഞാന്‍ ചെയ്യുന്നത്.

ട്രോളുകള്‍ കാരണം ഒറ്റപ്പെടല്‍ നേരിട്ടിട്ടുണ്ട്. ഒരു സുഹൃത്ത് കല്യാണത്തിന് വിളിച്ചില്ല. എന്നോട് സംസാരിക്കുന്നത് എന്തോ ഔദാര്യം പോലെയാണെന്നാണ് കരുതുന്നത്. അങ്ങനെയുള്ളവരെ ഞാന്‍ കട്ട് ചെയ്യും. ഇഷ്ടപ്പെടുന്നില്ലെങ്കില്‍ വേണ്ട. ആളുകള്‍ നമ്മളെ ഇഷ്ടപ്പെടാത്തത് കംഫര്‍ട്ടബിള്‍ ആയ അവസ്ഥയാണ്. എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല, എന്നാല്‍ പിന്നെ എനിക്ക് എനിക്കിഷ്ടമുള്ളത് മാത്രം ചെയ്താല്‍ മതിയല്ലോ. ട്രോളുകള്‍ കാരണം സിനിമ കിട്ടിയില്ലെങ്കില്‍ വേണ്ട, ഞാന്‍ വേറെ വഴി കണ്ടു വച്ചിട്ടുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങും. അവിടെ നമ്മള്‍ ആണ് രാജാവ്. ആരുടേയും വിളിയും കാത്തു നില്‍ക്കണ്ട. മറ്റുള്ളവരെ താളത്തിനൊത്ത് തുള്ളണ്ടല്ലോ.