കോഴിക്കോട്. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ ചുമതല താല്‍ക്കാലികമായി കൈമാറുന്നുവെന്ന് സൂചന. നിലവിലെ വനം മന്ത്രി എകെ ശശീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സയിലായതാണ് കാരണമെന്നാണ് വിവരം. അതേസമയം റവന്യു മന്ത്രി കെ രാജനാണ് ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധം പോലീസ് അടിച്ചമര്‍ത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
വീണ്ടും വന്യമൃഗ ആക്രമണത്തിൽ കോഴിക്കോട് കക്കയത്ത് വയോധികൻ മരിച്ചു. പാലട്ടി അബ്രഹാമാണ് മരിച്ചത്. കൃഷിയിടത്തിൽവെച്ച് കാട്ടുപോത്ത് അബ്രഹാമിനെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തിങ്കളാഴ്ച കക്കയത്തിന് സമീപം കൂരാച്ചുണ്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കാടുകയറ്റി വിട്ടിരുന്നു.