തിരുവനന്തപുരം. നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ തയ്യാറാക്കുന്ന ബസ് ആഡംബര ബസ്സല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സാധാരണ ബസല്ല. നവകേരള സദസ്സിനായി പ്രത്യേകം തയ്യാറാക്കിയ ബസാണെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് പരിപാടി കഴിഞ്ഞാൽ അവർ കൊണ്ടു പോകില്ല. കേരളത്തിന്റെ സ്വന്തമായി ഉപയോഗിക്കാമെന്നും ഗോവിന്ദൻ പറയുന്നു.
ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. ആക്ഷേപം വന്നുകൊണ്ടേയിരിക്കും. നാളെമുതൽ എല്ലാവർക്കും കാണത്തക്ക രീതിയിൽ ബസിന്റെ യാത്ര തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കുക. ആ ബസ് ഭാവിയിൽ ഉപയോഗിക്കാൻ സാധിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാൾ കൂടുതലാണെന്നും ഗോവിന്ദൻ പറയുന്നു.
ദേശാഭിമാനം മറിയക്കുട്ടിക്കെതിരായ വ്യാജ വാർത്തയിൽ ഖേദം പ്രകടിപ്പിച്ചു. മറ്റ് ഏതെങ്കിലും പത്രം ഖേദം പ്രകടിപ്പിച്ചോ. പത്രമെന്ന രീതിയിൽ സംഘടനപരമായ നിലപാട് ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദൻ അറിയിച്ചു. പാലസ്തീൻ റാലികളിൽ കക്ഷിരാഷ്ട്രീയത്തിൽ അതീതമായ പങ്കാളിത്തമുണ്ടെന്നും ഗോവിന്ദൻ പറയുന്നു.