റിദാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തി വൈരാഗ്യം, സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം. യുവാവിനെ ചെമ്പക്കുത്ത് പുളിക്കുന്ന് മലയില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ സുഹത്ത് പോലീസ് പിടിയില്‍. റിദാന്‍ ബാസിലിനെ കൊലപ്പെടുത്തിയ കേസില്‍ മുണ്ടേങ്ങര സ്വദേശിയായ ഷാന്‍ മുഹമ്മദാണ് പിടിയിലായത്. വ്യക്തിയവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ഷാന്‍ പോലീസിന് മൊഴി നല്‍കിയത്.

ഡല്‍ഹിയില്‍ നിന്നും എത്തിച്ച തോക്ക് ഉപയോഗിച്ചാണ് റിദാനിനെ കൊലപ്പെടുത്തിയത്. ഷാനിന്റെ മുണ്ടേങ്ങരയിലെ വീട്ടില്‍ നിന്നും പോലീസ് തോക്ക് കണ്ടെത്തി. ബാസിലിനെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ട് പോയ ഷാന്‍ മുഹമ്മദിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ 21നാണ് ബാസില്‍ ഷനിനൊപ്പം പോയത്. തുടര്‍ന്ന് ചെമ്പക്കുത്ത് മലയില്‍ ബാസില്‍ ഒറ്റയ്ക്കാണെന്നും ശ്രദ്ധിക്കണമെന്നും വീട്ടുകാരെ ഫോണ്‍ ചെയ്ത് ഷാന്‍ അറിയിച്ചു.

ബാസില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അനുജനും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെവിയുടെ പിന്‍ഭാത്തും നെഞ്ചിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് വെടിയേറ്റാണ് ബാസില്‍ മരിച്ചതെന്ന് വ്യക്തമായത്. മുമ്പ് ലഹരി മരുന്ന് കേസില്‍ പിടിയിലായ ബാസില്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.