പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദില്ലിയിൽ

ദില്ലി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദില്ലിയിൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാര ചടങ്ങുകൾ. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. പ്രണബ് കുമാർ മുഖർജിയ്ക്ക് രാജ്യം ഇന്ന് സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിട നൽകും. ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌ക്കാര ചടങ്ങുകൾ ഡൽഹിയിലെ ലോധി റോഡ് ശ്മശനത്തിൽ ആണ് നടക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അംഗികാരം നൽകുകയണെങ്കിൽ പ്രമുഖരായവർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അന്തിമ ഉപചാരം അർപ്പിക്കാനുള്ള അവസരവും രാവിലെ 9 മണിമുതൽ നൽകും.

പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ സൈനിക ആശുപത്രിയിൽ ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിൻറെ മരണം ഇന്നലെ സ്ഥിരീകരിക്കുകയായിരുന്നു. 10 രാജാജി മാർഗിലാണ് പ്രണാബ് കുമാർ മുഖർജിയുടെ വസതി. പൊതുദർശനം അവിടെ സജ്ജീകരിക്കാനാണ് ഇപ്പോൾ തിരുമാനിച്ചിട്ടുള്ളത്. രാവിലെ 9 മണിമുതൽ 12 മണിവരെ ആകും പ്രമുഖ വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും അന്തിമ ഉപചാരം അർപ്പിക്കാൻ അവസരം ലഭിക്കുക. എന്നാൽ പൊതു ദർശനം അനുവദിക്കുന്നത് ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അനുവാദത്തിന് വിധേയമായിരിക്കും.

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിൻറെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

കൊവിഡ് മാനദണ്ടങ്ങൾ പാലിക്കുന്നതിനൊപ്പം ഉന്നത സമിതി നിർദേശിക്കുന്ന പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും. കഴിഞ്ഞ 21 ദിവസമായി സൈന്യത്തിന്റെ ഡൽഹിയിലുള്ള റിസർച്ച് ആന്റ് റഫറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് മകൻ അഭിജിത് ബാനർജി മരണം പുറം ലോകത്തെ അറിയിക്കുകയായിരുന്നു. പ്രണബ് കുമാർ മുഖർജിയുടെ മരണത്തിൽ വിവിധ ലോക രാജ്യങ്ങളുടെ അനുശോചനം വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് പ്രവഹിക്കുകയാണ്. എഴു ദിവസത്തെ ദേശിയ ദുഖാചരണം രാജ്യത്ത് ആരംഭിച്ചു. പശ്ചിമ ബംഗാളിൽ ഇന്ന് സർക്കാർ ആദര സൂചകമായി പൊതു അവധി പ്രഖ്യാപിച്ചു.