അമ്മ ആത്മഹത്യ ചെയ്തതല്ല, പോലീസ് പിടിച്ച് വലിച്ച് പെട്രോൾ ഒഴിച്ചു

നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി, അമ്മയുടെ മരണം കൊലപാതകം, പോലീസിനെതിരെ തെളിവ് നിരത്തി ദൃക്സാക്ഷിയായ മകൾ വെളിപ്പെടുത്തുന്നു. അമ്മ ആത്മഹത്യ ചെയ്തതല്ല, പോലീസ് പിടിച്ച് വലിച്ച് പെട്രോൾ ഒഴിച്ചു.

അമ്മ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണെന്ന് ദൃക്സാക്ഷിയായ മകളുടെ വെളിപ്പെടുത്തൽ. ജപ്തി നടപടിയ്ക്കായി വന്നവരുടടെ കാല് പിടിച്ച് അമ്മ പറഞ്ഞതാണ് കേസ് നടക്കുന്നതാണ് വിധി22 ന് വരും, അതുകഴിഞ്ഞ് നിങ്ങൾ നടപടിയെടുത്തോളുവെന്ന്. എന്നാൽ നീനു എബ്രഹാം എന്ന
ഉദ്യോ​ഗസ്ഥ അത് സമ്മതിച്ചില്ല. ജവപിതി നടപടി മുന്നോട്ട് പോകണമെന്ന് അവർ പറഞ്ഞു. ഇവിടെനിന്ന് ഇറക്കിവിട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് അമ്മ പറഞ്ഞുവെങ്കിലും അത് സംഭവിക്കില്ലായിരുന്നു. നിങ്ങൾ ജീവനൊടുക്കിയാലും ഇവിടെ നിന്ന് ഇറക്കിവിടുമെന്ന് നീനു എബ്രഹാം പറഞ്ഞു.

അമ്മയുടെ കൈയ്യിലിരുന്ന പെട്രോൾകുപ്പിയിൽ നിന്നും പിടിവലിക്കിടെയാണ് ശരീരത്ത് പെട്രോൾ വീണത്. അല്ലാതെ സ്വയം ഒഴിച്ചതല്ല. തീ പടർന്നതും എവിടെ നിന്ന് എന്ന് അറിയില്ലായെന്നും മകൾ. പൊളളലേറ്റ് കിടന്നപ്പോൾ പോലും ആശുപത്രിയിൽ എത്തിക്കാൻ പോലും ഉദ്യോ​ഗസ്ഥർ മനസ് കാണിച്ചില്ല. തീയണയ്ക്കുമ്പോൾ അമ്മയ്ക്ക് ജീവനുണ്ടായിരുന്നു, ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ മരണം സംഭവിച്ചു. ആത്മഹത്യയല്ല കൊലപാതകം തന്നെയാണത്, തങ്ങൾക്ക് നീതി വേണമെന്നും മകൾ പറയുന്നു.