പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി . പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീം കോടതി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയാണ് ഉണ്ടായത്. ജസ്റ്റിസ് ജെ. കെ. മഹേശ്വരി, പി. എസ് നരസിംഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നതിന് വിസമ്മത്തിച്ചത്. ‘ഇത്തരമൊരു ഹർജിയുമായി നിങ്ങള്‍ വന്നതെന്തിനാണെന്ന് ഞങ്ങൾക്ക് അറിയാം. അതൊന്നും അംഗീകരിക്കാൻ ബാധ്യതയില്ല’ എന്നായിരുന്നു കോടതി പറഞ്ഞത്. ഇതേത്തുടർന്ന് പരാതിക്കാരൻ ഹരജി പിൻവലിച്ചു.

‘ഇങ്ങനെെയൊരു ഹർജിയുമായി നിങ്ങള്‍ വന്നതെന്തിനാണെന്ന് ഞങ്ങൾക്ക് അറിയാം. അതൊന്നും അംഗീകരിക്കാൻ ബാധ്യതയില്ല. ഇത് പരിഗണിക്കുന്നതിന് ഞങ്ങള്‍ക്ക് താത്പര്യമില്ല’ എന്നാണ് സുപ്രീം കോടതി അറിയിച്ചത്. ഹർജിക്കാരന്റെ അഭിഭാഷകൻ സി. ആര്‍ ജയ സുനികോട് ഈ വിഷയങ്ങളില്‍ താത്പര്യമെന്താണെന്ന് കോടതി ചോദിക്കുകയാണ് ഉണ്ടായത്. ഉദ്യോഗസ്ഥരുടെ തലവൻ രാഷ്ട്രപതിയാണ്. അവര്‍ എന്റെയും രാഷ്രടപതിയാണ് എന്നായിരുന്നു ഹരജിക്കാരൻ വാദിച്ചത്.

ആര്‍ട്ടിക്കിള്‍ 70 പ്രകാരം പാര്‍ലമെന്റ് എന്നത് രാഷ്ട്രപതിയും രണ്ട് സഭകളുമാണെന്ന് ഹരജിക്കാരൻ പറഞ്ഞപ്പോൾ, എന്നാല്‍ ഒരു ഉദ്ഘാടനതിന് ആര്‍ട്ടിക്കിള്‍ 79 എങ്ങനെയാണ് ബന്ധപ്പെടുകയെന്ന് കോടതി തിരികെ ചോദിച്ചു. രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ തലവൻ. അദ്ദേഹം ആയിരിക്കണം കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് തലവന് മാത്രമാണ് അതിനുള്ള അധികാരം എന്ന് ഹരജിക്കാരൻ വാദിച്ചു. എന്നാല്‍ ഈ വാദങ്ങൾ അംഗീകരിക്കാതെ ഹരജി നിരസിക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.