പ്രാണി തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം, യുവതിക്ക് ദാരുണാന്ത്യം

നീലേശ്വരം: നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയില്‍ കുടുങ്ങിയെന്ന സംശയത്തിലിരിക്കെ യുവതി തല്‍ക്ഷണം മരിച്ചു. നീലേശ്വരം ചിറപ്പുറത്തെ മരവ്യാപാരിയായ നൗഷാദിന്റെ ഭാര്യ സമീറയാണ് ദാരുണമായി മരിച്ചത്. 35 വയസായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിക്കുകയും സങ്കടത്തിലാക്കുകയും ചെയ്ത സംഭവമുണ്ടായത്. നോമ്പെടുക്കുന്നതിനായി അത്താഴം കഴിക്കാനായി സമീറ ഏറ്റു. ഇതിനിടയില്‍ ശ്വാസ തടസം അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശോധനയില്‍ തൊണ്ടയില്‍ പ്രാണി കുടുങ്ങിയതായി ബോധ്യപ്പെട്ടുവെന്ന് വീട്ടുകാര്‍ പറയുന്നു.

ഉടന്‍ തന്നെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കാഞ്ഞാങ്ങാട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചിറപ്പുറത്തെ മാഹിന്‍-മറിയും ദമ്പതികളുടെ മകളാണ് മരിച്ച സമീറ. മക്കള്‍; മുഹമ്മദ് ഹസന്‍, ഷഹാന മര്‍വ.