കാമുകനെ ചതിച്ച് മുളക് പൊടി എറിഞ്ഞ് കൊലപ്പെടുത്തിയതിലേ സത്യം, യുവതിക്ക് പറയാനുള്ളത്

കുമളി: സ്നേഹം ശരീരത്തോടുള്ള ആഗ്രഹമായി മാറിയപ്പോൾ സുഹൃത്തിനെ യുവതി ജീവിതത്തിൽ നിന്നും ഒഴിവാക്കിയത് ഉന്മൂലനം ചെയ്ത്. ഇടുക്കിയിലാണ്‌ സംഭവം. സുഹൃത്തിനെ വീട്ടിൽ വിളിച്ച് വരുത്തി കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷം 20ഓളം വെട്ടുകൾ വെട്ടി യുവതി കൊലപ്പെടുത്തുകയായിരുന്നു. ഇടുക്കിയിൽ ബോഡിനായ്ക്കന്നൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി 31കാരനായ രാജന്‍ ആണ് കൊല്ലപ്പെട്ടത്.ബോഡിനായ്ക്കന്നൂര്‍ നന്ദവനം തെരുവില്‍ വളര്‍മതിയെന്ന 35കാരിയെ പോലീസ് അറസ്റ്റ് ച യെ്തു. സംഭവം നടന്ന് ഉടൻ തന്നെ മാധ്യമ വാർത്തകൾ പുറത്ത് വന്നത് മുൻ കാമുകനെ കാമുകി കൊലപ്പെടുത്തി എന്നാണ്‌.

എന്നാൽ ഇയാൾ തന്റെ മുൻ കാമുകൻ അല്ല എന്ന് വളർമതി പറഞ്ഞു. സൗഹൃദം മാത്രമായിരുന്നു. പിന്നെ അയാൾക്ക് കാമം ആയി മാറി. എന്റെ ശരീരം വേണം. ലൈംഗീക ബന്ധത്തിനായി സമീപിക്കുന്നു. ഒന്നിച്ച് കഴിയാൻ നിർബന്ധിക്കുന്നു. എല്ലാ സൗഹൃദവും അവസാനിപ്പിച്ചിട്ടും ലൈംഗീകാവശ്യത്തിനായി പുറകേ നടന്ന് ശല്യം ചെയ്യുന്നു. ഭീഷണി പെടുത്തുന്നു. ഒടുവിൽ എന്റെ ജീവിതവും എന്റെ മക്കളുടെ ജീവിതവും സേഫ് ആക്കാൻ ഞാൻ രാജനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ്‌ വളർമതി പറയുന്നത്. ഒരു പക്ഷേ വളർമതിയുടെ ഈ പ്രസ്ഥാവന മാധ്യമങ്ങളിൽ ഇടം പിടിക്കാതെ പോയി. എല്ലാവരും മുൻ കാമുകനെ കാമുകി വെട്ടി കൊന്നു എന്ന വിധത്തിലായിരുന്നു വാർത്തകൾ പ്രചരിപ്പിച്ചത്

യഥാർഥത്തിൽ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും വീണ്ടും ശല്യപ്പെടുത്തിയതോടെയാണ് രാജനെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നും പോലീസിനു നല്കിയ മൊഴിയിൽ വളർമതി പറയുന്നു. രണ്ട് വിവാഹം കഴിച്ച ശേഷം ബന്ധം ഒഴിവായി നില്‍ക്കുന്ന വ്യക്തിയാണ് ബിഎല്‍ റാം സ്വദേശിയായ രാജന്‍. നേരത്തെ വളര്‍മതിയും താമസിച്ചിരുന്നത് ബില്‍ റാമിലായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ വളര്‍മതി രണ്ട് പെണ്‍മക്കള്‍ക്ക് ഒ്പ്പം ബോഡിനായ്ക്കന്നൂരില്‍ താമസിച്ച് വരികയായിരുന്നു. വളര്‍മതിക്ക് ബി എല്‍ റാമിന് സമീപം ഒരു വീടും ഏലത്തോട്ടവും ഉണ്ട്. കൃഷിയിടത്തിലേക്ക് രാജന്റെ ജീപ്പില്‍ കയറിയാണ് വളര്‍മതി പോയിരുന്നത്. ഇത്തരത്തില്‍ ഇരുവരും തമ്മില്‍ അടുക്കുകയും ഈ അടുപ്പം പരസ്പര വിശ്വാസമുള്ള നല്ല സൗഹൃദമാവുകയും ചെയ്തു. പിന്നീടാണ്‌ രാജന്‌ വളർമതിയെ സ്വന്തമാക്കാൻ ആഗ്രഹം തുടങ്ങിയത്. എന്നാൽ അത് വളർമതി സമ്മതിച്ചില്ല. പല തവണ വിലക്കിയതാണ്‌. എന്നിട്ടും പുറകെ നടന്ന ശല്യമാണ്‌ എന്നും യുവതി പോലീസിൽ പറയുന്നു. എന്തായാലും കൊലപാതകത്തേ കുറിച്ചും സാഹചര്യത്തേ കുറിച്ചും കൊലയാളിക്കും പറയാനുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് ഒരു പക്ഷേ ഈ യുവതിയുടെ സാഹചര്യവും ഇവരെ കൊലയാളി ആക്കിയതും എല്ലാം അറിഞ്ഞാൽ ഉപകാരപ്പെടും. കൊലകത്തിക്ക് ഇരയാകുന്നതും പല പൂവാലന്മാർക്കും , കാമുകന്മാർക്കും, വൺ വേ പ്രണയക്കാർക്കും ഒഴിവാക്കാം.

മക്കളുടെ ഭാവിയെ ദോഷമായി ബാധിക്കും എന്ന് മനസിലാക്കിയ വളര്‍മതി രാജനില്‍ നിന്നും അകന്നു. എന്നാല്‍ ഇത് രാജന് സഹിക്കാനായില്ല. വളര്‍മതിയുടെ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുക രാജന് പതിവായിരുന്നു. മാത്രമല്ല വളര്‍മതിയുടെ വീട്ടിലെത്തിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. തുടര്‍ന്ന് രാജന്റെ ശല്യം എന്നന്നേക്കുമായി ഒഴിവാക്കാന്‍ വളര്‍മതി നിശ്ചയിച്ചു. തുടര്‍ന്ന് ബോഡിനായ്ക്കന്നൂരിലുള്ള തന്റെ വീട്ടിലേക്ക് വളര്‍മതി രാജനെ വിളിച്ചു വരുത്തി. വളര്‍മതി എല്ലാം കരുതി കൂട്ടിയായിരുന്നു. അതിനാല്‍ തന്നെ മക്കളെ രണ്ട് പേരെയും സമീപത്തുള്ള ബന്ധു വീടുകളിലേക്ക് പറഞ്ഞ് അയച്ചിരുന്നു.

വളര്‍മതി ക്ഷണിച്ചത് പ്രകാരം അര്‍ദ്ധ രാത്രിയോടെയാണ് രാജന്‍ ബോഡിനായ്ക്കന്നൂരിലുള്ള വളര്‍മതിയുടെ വീട്ടില്‍ എത്തിയത്. വീട്ടിലെത്തിയ ഉടന്‍ തന്നെ രാജന്റെ കണ്ണില്‍ വളര്‍മതി മുളകുപൊടി എറിഞ്ഞു,. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടി. രാജന്‍ തല്‍ക്ഷണം തന്നെ മരിച്ചു. രാജനെ കൊലപ്പെടുത്തിയ വിവരം വളര്‍മതി തന്നെയാണ് വിളിച്ച് പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി രാജന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബോഡിനായ്ക്കന്നൂര്‍ പൊലീസ് വളര്‍മതിയെ കോടതിയില്‍ ഹാജരാക്കി, കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.