സ്പായിൽ ചെയ്യുന്ന സർവീസ് വിവരിച്ച് യുവതി,മസാജിനു ഉശിരുകൂട്ടാൻ എംഡിഎംഎ

കർമ്മ ഓപ്പറേഷൻ സംഹാർ വീണ്ടും കൊച്ചിയിലെ മസാജ് കേന്ദ്രത്തിൽ നിന്നും മയക്ക് മരുന്ന് ശേഖരം പിടിച്ചു.ഷബീക് എന്ന ആളേ അറസ്റ്റ് ചെയ്തു. പ്രതിയെ പിടികൂടിയ ദൃശ്യങ്ങൾ കർമ്മ ന്യൂസിന്‌ ലഭിച്ചു. ഇതിനിടെ കൊച്ചിയിൽ വീണ്ടും അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റൊരു സ്പായുടെ ദൃശ്യങ്ങൾ കൂടി കർമ്മ ന്യൂസ് പുറത്ത് വിടുന്നു.കൊച്ചിയിൽ പഞ്ച നക്ഷത്ര ശൈലിയിൽ മൊറൊക്കൻ സ്പാ എന്ന പേരിൽ.

എറണാകുളം എം ജി റോഡിൽ ജോസ്കോ ജ്വല്ലറിക്ക് അടുത്ത് നവ്യ ബേക്കറിയുടെ രണ്ടാം നിലയിൽ ആണ് ബ്യൂട്ടി പാർലറിന്റെ ലൈസൻസിന് മറവിൽ പെൺവാണിഭം നടത്തുന്നത്. ആദ്യം എം ഡി എം എ പിടികൂടിയ സ്പായിലെ വിവരങ്ങളും വീഡിയോകളും കണ്ട ശേഷം ഇന്നത്തേ ഒളിക്യാമറ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് കാണാം. കർമ്മ ഓപ്പറേഷൻ സംഹാറിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ റെയ്ഡിനെ തുടർന്നാണ്‌ വൈറ്റില തൈകൂടം തൈക്കൂടം ഗ്രീൻ ടെച്ച് മസാജ് പാറലറിൽ നിന്നും എം ഡി എം എ പിടികൂടിയത്.

ഉദ്യോഗസ്ഥർ റെയ്ഡിനു എത്തിയപ്പോൾ പ്രതി ഷബീക് മയക്ക് മരുന്ന് ഉന്മാദ അവസ്ഥയിൽ ആയിരുന്നു എന്ന് മസാജ് പാർലറിൽ നിന്നും മയക്ക് മരുന്ന് വേട്ട നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കർമ്മ ന്യൂസിനോട് പറഞ്ഞു. ക്രിസ്റ്റൽ രൂപത്തിൽ ഉള്ള വെള്ളയും ബ്രൗൺ കോമ്പിനേഷനോട് കൂടിയ മയക്ക് മരുന്നായിരുന്നു. പ്രതിയേ ചോദ്യം ചെയ്തപ്പോൾ മെത്ത് മയക്ക് മരുന്നാണെന്ന് സമ്മതിച്ചു. ഇത് വാങ്ങുന്നത് ഓൾസെയിൽ ഏജന്റുമാരിൽ നിന്നാണ്‌ എന്നും 50000 രൂപയുടെ മെത്ത് മയക്ക് മരുന്ന് വാങ്ങി വിറ്റാൽ 2 ലക്ഷം രൂപ കിട്ടും എന്നും പ്രതി പറഞ്ഞു. എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് മസ്സാജ് പാർലർ മാത്രമായ് നടത്തിയ റെയഡിൽ മറ്റൊരിടത്ത് നിന്നും 150 ഗ്രാം എം ഡി എം എ പിടികൂടി. കുറ്റകൃത്യം കണ്ടെത്തിയ എല്ലാ സ്പാക്കളും കൊച്ചിയിൽ പൂട്ടിച്ചു കഴിഞ്ഞു.

റെയ്‌ഡിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ പ്രമോദ്, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഹാരിസ്‌ പ്രെവീന്റീവ് ഓഫീസർ ജെനിഷ്കുമാർ civil എക്സ്സൈസ് ഓഫീസർ മനോജ്‌, ശ്രീകുമാർ, ബദർ അലി, മേഘ എന്നിവർ ഉണ്ടായിരുന്നു. ഇതിനിടെ കർമ്മ ന്യൂസ് നടത്തുന്ന ഓപ്പറേഷൻ കർമ്മ സംഹാർ കൊച്ചിയേ വൃത്തിയാക്കിയിരിക്കുകയാണ്‌. 3ഒലധികം അനധികൃത സ്പാകൾ അടച്ച് പൂട്ടി. ഇപ്പോൾ എറണാകുളം എം ജി റോഡിൽ ജോസ്കോ ജ്വല്ലറിക്ക് അടുത്ത് നവ്യ ബേക്കറിയുടെ രണ്ടാം നിലയിൽ ആണ് ബ്യൂട്ടി പാർലറിന്റെ ലൈസൻസിന് മറവിൽ പെൺവാണിഭം നടത്തുന്ന വിവരങ്ങളും മറ്റും കർമ്മ പുറത്ത് വിടുകയാണ്‌.

കൊച്ചി ഷിപ്യാർഡിൽ ജോലി ചെയ്യുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവാണ്‌ ഈ ബ്യൂട്ടി പാറല്ലർ നടത്തുന്നത്.ബ്യൂട്ടി പാറലറിൽ കർമ്മ സംഘം ചെല്ലുമ്പോൾ 3 തിരുമ്മൽ യുവതികൾ ഉണ്ടായിരുന്നു. 2 പേർ വർക്കിൽ ആണ്‌ എന്നും ഒരാൾ ഫ്രീ എന്നും റിസപ്ഷനിസ്റ്റ്. പിന്നെ 2 യുവതികൾക്കൊപ്പം കസ്റ്റമർക്ക് അവസരം ഒരുക്കുന്ന രീതികൾ റിസപഷനിസ്റ്റ് വിവരിക്കുന്നു. വില കൂടിയ സർവീസുകൾക്കും ഒരേ സമയം യുവതികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ഹോൾഡ് എന്നും പ്രീമിയം പാക്കേജ് എന്നും ഒക്കെ വിളിക്കുന്നു

കേട്ടാൽ അമ്പരക്കുന്ന ഇതെല്ലാം എങ്ങിനെ പരസ്യമായി കച്ചവടം ചെയ്യാൻ ആകുന്നു. കേരളത്തിലെ അമ്മ പെങ്ങന്മാർ എങ്ങിനെ നിത്യ നിവർത്തിക്ക് വേണ്ടി ഇത്തരം പട്ടായ ശാലകളിലേ തൊഴിലാളികളായി. ദുരന്തമാണ്‌ ഇതെല്ലാം. നിയമ ലംഘനം നടക്കുമ്പോൾ മറ്റ് മാധ്യമങ്ങൾ പോലും നിശബരാണ്‌. മറ്റ് മാധ്യമങ്ങൾ എവിടെ നിശബ്ദരാകുന്നുവോ അവിടെ കർമ്മ ന്യൂസ് എന്നും നാടിനും ജനത്തിനും രാജ്യത്തിനും വേണ്ടി ഉണ്ടാകും..കൊച്ചിയിലെ ഈ ബ്യൂട്ടി പാറലർ ഉടമ ഷിപ്പ് യാർഡിലെ കരാർ ജോലിക്കാരന്റെയാണ്‌. കൊച്ചി ഷിപ്പിയാർഡിൽ കരാർ ജോലി കിട്ടുന്നതിന് ഇത്തരം പെൺകുട്ടികളെ രാഷ്ട്രീയക്കാർക്ക് നൽകിയാണ് ഗോകുൽ കരാറുകൾ നേടുന്നത്. ആഡംബര രീതിയിൽ ഇൻറ്റീരിയൽ വർക്ക് ചെയ്തിരിക്കുന്ന സ്പായിൽ പെൺകുട്ടികളോടൊപ്പം കുളിക്കാനും, മസാജ് ടേബിളിനോട്‌ ചേർന്ന് ഭിത്തിയിൽ വലിയ കണ്ണാടി ചില്ലുകൾ വിരിച്ച് മസാജും, ലൈംഗിക വേഴ്ചയും പരസ്പരം കണ്ണാടിയിലൂടെ കാണാവുന്ന തരത്തിൽ സജികരിച്ചിരിക്കുന്ന സ്പാ ആണ്.