വിവാഹിതന്റെ വിവാഹ അഭ്യർത്ഥന നിരസിച്ച ഇരുപത്തിരണ്ടുകാരിയെ തീ കൊളുത്തി കൊന്നു. ജാർഖണ്ടിൽ ആണ് കൊടും ക്രൂരത അരങ്ങേറിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. ജാർഖണ്ഡിലെ ദുംകയിൽ രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. പ്രതി വിവാഹിതനായതിനാലാണ് യുവതി വിവാഹ വാഗ്ദാനം നിരസിക്കുന്നത്.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ റാഞ്ചിയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണപ്പെടുകയായിരുന്നു. വിവാഹിതനായ പ്രതി കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് കുടുംബത്തെ സമീപിക്കുകയായിരുന്നു. എന്നാൽ യുവതിയും കുടുംബവും ഇത് നിരസിച്ചതോടൊണ് ക്രൂരകൃത്യം നടത്തുന്നത്.
കൊലക്ക് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായില്ല. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറയുന്നു. ഇതിനിടെ യുവതിയുടെ കുടുംബത്തിന് ജാർഖണ്ഡ് സർക്കാർ പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവർ സംഭവത്തിൽ ഇടപ്പെടുകയുണ്ടായി. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുമെന്നു മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കി.