എഐ ക്യാമറ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല

തിരുവനന്തപുരം. വ്യാവസായ വകുപ്പില്‍ നിന്നും മാറ്റിയ പ്രിന്ഡസിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പില്‍ നിയമിച്ചു. ദിവസങ്ങള്‍ക്ക് അകം മൂന്ന് തവണയാണ് അദ്ദേഹത്തിന്റെ സ്ഥാനങ്ങള്‍ മാറ്റിയത്. കഴിഞ്ഞ ദിവസം എഐ ക്യാമറ സംബന്ധിച്ച റിപ്പോര്‍ട്ട് ഹനീഷ് സര്‍ക്കാരിന് നല്‍കിയിരുന്നു. ഇടപാടില്‍ കെല്‍ട്രോണ്‍ കേന്ദ്ര വിജിലന്‍സിന്റെ നയങ്ങള്‍ പാലിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. റോഡ് ക്യാമറവിവാദം അന്വേഷിക്കുന്ന ഇടയിലാണ് അദ്ദേഹത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി നിയമിച്ചത്.

പിന്നീട് ഹൗസിങ് ബോര്‍ഡിന്റെ ചുമതലയും നല്‍കി. അടുത്ത ദിവസം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ഇറക്കിയ ഉത്തരവില്‍ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതല നല്‍കി. ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാന്‍സ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു.