കൂടെ അഭിനയിച്ച ഒരു നടനോട് പ്രണയം തോന്നി; അപര്‍ണ ബാലമുരളി

മലയാള സിനിമാരംഗത്ത് തന്റെതായ കൈയ്യൊപ്പ് പതിച്ച നടിയാണ് അപര്‍ണ ബാലമുരളി. ഫഹദ് നായകനായെത്തിയ മഹോഷിന്റെ പ്രതികാരത്തിലെ ജിംസിയായാണ് സിനിമയിലേക്ക് കടന്ന് വന്നത്. അതിനു ശേഷം ബോള്‍ഡ് ബ്യൂട്ടിഫുള്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടിയാണ് അപര്‍ണാ ബാലമുരളി. താന്‍ ഒരു അഭിനേതാവ് മാത്രമല്ല ഗായിക കൂടിയ ആണെന്ന് തെളിയിച്ച താരം കൂടിയാണ്.

പ്രണയ ചിത്രങ്ങളിലാണ് അപര്‍ണ്ണ കൂടുതലും അഭിനയിച്ചത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അപര്‍ണ്ണയ്ക്ക് പ്രണയമുണ്ടോ എന്ന ചോദ്യം ചോദിക്കാം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക അപര്‍ണ്ണയോട് ചോദിച്ചത്. ഉണ്ട് എന്നായിരുന്നു താരത്തിന്റെ ഉത്തരം. എന്നാല്‍ ഇത് ആരാണെന്നോ പേരെന്തെന്നോ അപര്‍ണ്ണ പറഞ്ഞില്ല. ഒപ്പം അഭിനയിച്ചപ്പോള്‍ ഉള്ളില്‍ പ്രണയം തോന്നിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു മറുപടി. ആ നടന്‍ ഏതെന്നും ആ നടനെ തന്നെ വിവാഹം കഴിക്കുമോ എന്നുമൊക്കെയുള്ള സംശയത്തിലാണ് ആരാധകര്‍.

താന്‍ കണ്ട സിനിമകളെയും മറക്കാനാകാത്ത അനുഭവങ്ങളെയും കുറിച്ച് അപര്‍ണ തുറന്നുപറയുകയാണ്. എന്റെ ഓര്‍മ നശിക്കുന്നത് സ്വപ്‌നം കണ്ട് പല രാത്രികളിലും ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്നും അപര്‍ണ പറയുന്നു. 22 ഫീമെയില്‍ കോട്ടയത്തിലെ റിമ കല്ലിങ്കല്‍ എന്ന കഥാപാത്രവം തന്നെ ഏറെ ഉലച്ചു. അത്തരം പെണ്‍കുട്ടിയുടെ മാനസികാവസ്ഥ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചിത്രത്തിന്റെ ഇടവേളയില്‍ തീയറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്നുപോലും കരുതിയെന്നും താരം പറയുന്നു.

തന്റെ ഉറക്കം കെടുത്തിയ ചിത്രമായിരുന്നു തന്മാത്രയെന്ന് അപര്‍ണ പറയുന്നു. താന്‍ ഒരിക്കലും മോഹന്‍ലാലിനെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ കഥാപാത്രം കാരണം പല രാത്രികളിലും താന്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്നും അപര്‍ണ പറയുന്നു. സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്‍മ നശിച്ച് കൊച്ചുകുട്ടിയെപ്പോലെയാകുന്ന ലാലേട്ടന്റെ രമേശന്‍ നായര്‍ എന്ന കഥാപാത്രം എന്റെ ഉറക്കം കെടുത്തി.

മായാനദിയാണ് അടുത്തിടെയായി തന്നെ കരയിച്ച ചിത്രം. ചിത്രത്തിന്റെ അവസാനം കാമുകനായ മാത്തന്‍ വെടിയേറ്റു വീണപ്പോള്‍ നായിക ഒറ്റയ്ക്ക് അനന്തതയിലേക്ക് നടക്കുന്ന സീനുണ്ട്. ആ ഒറ്റപ്പെടലിന്റെ സങ്കടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് അപര്‍ണ പറയുന്നു.