നാട്ടിൽ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കർ അലറാം മുഴങ്ങിയിട്ടും എഴുന്നേൽക്കാതായപ്പോൾ റൂം മേറ്റ് അന്വേഷിച്ചു ചെന്നപ്പോഴേക്കും മരിച്ചിരുന്നു

വീടും നാടും ഉപേക്ഷിച്ച് ജോലിക്കായി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഒത്തിരി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. നാട്ടിൽ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ ആകുമ്പോഴളാണ് പലരും പോകുന്നത്. എന്നാൽ പ്രവാസലോകത്തു നിന്നും വരുന്ന അപ്രതീക്ഷിത മരണവാർത്തകൾ വേദനയുളവാക്കുന്നതാണ്. നിതൃവൃത്തിക്കായി പ്രവാസ ലോകത്തെത്തി ഒടുവിൽ മരണം കീഴടക്കിയ അസ്‌കർ എന്ന യുവാവിനെകുറിച്ച് ഹൃദയവേദനയോടെ തുറന്നെഴുതുകയാണ് സ്റ്റാലിൻ രാജെന്ന യുവാവ്.

കുറിപ്പിങ്ങനെ

നാട്ടിൽ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ ആയപ്പോഴാണ് ‌ പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടവും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും കൂലിപ്പണിക്കാരനായ ഉപ്പയ്ക്ക് സാമ്പത്തികമായി ഒരു സഹായവും ആവുമല്ലോ എന്ന് കരുതിയാണ് മൂന്ന് ആണ്മക്കളും , മൂന്ന് പെണ്മക്കളുമുള്ള കുടുംബത്തിലെ ഇരുപത്തിനാല് വയസ്സുള്ള രണ്ടാമത്തെ പുത്രനായ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയായ അസ്‌കർ ദുബായിലേക്ക് വിസിറ്റിങ്ങിൽ കയറി വന്നത്.

എന്നാൽ കൊറോണ എന്ന മഹാമാരി അസ്കറിന്റെ ഭാവിയിലും കരിനിഴൽ പരത്തി. ദിവസച്ചിലവിനും മറ്റുമായി ദുബായ് കറാമയിലെ അൽ അത്താർ ഷോപ്പിംഗ് മാളിൽ ചെറിയ ഒരു ജോലിയിൽ കയറി. അതിനിടയിൽ മൂന്ന് വിസിറ്റിങ്ങും എടുക്കേണ്ടി വന്നു. സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാൽ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടിൽ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കർ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.

ചുരുങ്ങിയ മാസം കൊണ്ട് തന്നെ നല്ല പെരുമാറ്റം കൊണ്ട് ഷോപ്പിങ്ങ് മാളിലെ എല്ലാവരുടേയും ഹൃദയം കീഴടക്കിയിരുന്നു . ഇന്നലെ മരിച്ചിട്ടും ഇന്നും കൂട്ടുകാരുടെ കണ്ണീർ തോർന്നില്ല. ആ സഹോദരന്റെ കുടുംബത്തിന് സഹന ശക്തി നൽകണമേയെന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു. മരണം എന്നത് ചെരിപ്പിന്റെ വാർ കാലിനോടടുത്ത്‌ നിൽക്കുന്നത് പോലെയാണ് എന്ന വചനം എത്ര സത്യമാണ്.