കേരളത്തിലെ താലിബാൻ ഭീരവാദികളേ പൂട്ടാനൊരുങ്ങി കേന്ദ്ര സംഘം

കേരളത്തിലെ താലിബാൻ ഭീരവാദികളേ കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ നീക്കം. സമീപത്തായി താലിബാനികളേ പിന്തുണച്ച് മലയാളികൾ ഇറക്കിയ വീഡിയോകളിൽ കേരളാ പോലീസും സർക്കാരും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്റലിജൻസിനും ആഭ്യന്തിര മന്ത്രാലയത്തിനും നിരവധി പരാതികൾ പോയിരുന്നു. രാജ്യ വിരുദ്ധ നീക്കങ്ങൾ പരസ്യമായി നടത്തിയിട്ടും അത്തരക്കാർക്കെതിരേ കേരളാ പോലീസ് ഒരു പെറ്റി കേസു പോലും ചുമത്തുന്നില്ലെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇനി ഇത്തരക്കാരേ പരതി ഏത് സമയത്തും കേന്ദ്ര സംഘം വീട്ടിൽ എത്തും. എൻ ഐ എയും, കേന്ദ്ര ഐ ബി ഉദ്യോഗസ്ഥരും കേരളത്തിൽ വല വിരിച്ചു . സമീപകാലത്ത് കേരളത്തിൽ അറസ്റ്റിലായ ഭീകര വാദികളെല്ലാം തന്നെ പൊക്കിയത് ദിലിയിലെ നീക്കങ്ങൾ ആയിരുന്നു ഭീകരവാദികളേ അറസ്റ്റ് ചെയ്തതും എൻ ഐ എ ആയിരുന്നു. കേരളത്തേ പിടിച്ചുലച്ച സ്വപ്നയുടേയും അർജുൻ ആയങ്കിയുടേയും സ്വർണ്ണ കടത്തിലെ അറസ്റ്റ് നടത്തിയതും കേന്ദ്ര ഏജൻസിയാണ്‌. താലിബാൻ മലയാളികളേ പൊക്കാൻ വരുന്നതും കേന്ദ്ര ഏജൻസികൾ തന്നെ. ക്രമ സമാധാന ചുമതല നോക്കുന്ന പോലീസ് എന്തുകൊണ്ട് ഇത്തരം കേസുകൾ നിസാര വല്കരിക്കുന്നു എന്നും ഇത്തരക്കാരേ അറസ്റ്റ് ചെയ്ത് കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നില്ലെന്നും എന്ന ചോദ്യം ഏറെ ദുരൂഹതകൾ ഉയർത്തുന്നു. സംസ്ഥാന ഭരണത്തിന്റെ ഉന്നത തലങ്ങളിൽ നടക്കുന്ന വർഗീയ തീവ്ര നിലപാടുകാരുമായുള്ള സന്ധിയാണ്‌ കാരണം.

കേരളത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന അഫ്ഗാനിസ്ഥാൻ,താലിബാൻ പോസ്റ്റുകളിൽ പരാമർശിക്കുന്ന കമൻറുകളും മറ്റും വിശദമായി പരിശോധിക്കണമെന്ന് കേന്ദ്ര ഐ ബി വിഭാഗം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് നിർദേശം നല്കി കഴിഞ്ഞു. ഇപ്രകാരം ഏതെങ്കിലും വ്യക്തികൾ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലോ മറ്റു പൊതുവേദികളിലോ പരാമർശം നടത്തിയാൽ അക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എംഎൽഎയ്ക്ക് താലിബാൻ അനുകൂലികളുടെ പേരിൽ വന്ന ഭീഷണിക്കത്തുമായി ബന്ധപ്പെട്ടും താലിബാൻ അനുകൂലികളാണോയെന്ന് അന്വേഷിച്ചുവരികയാണ്.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾസംബന്ധിച്ച് സൈബർ ഡോമും സൈബർ സെല്ലും വിശദമായി പരിശോധിക്കുന്നുണ്ട്.താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഗുവാഹത്തിയിൽ മാത്രം 20 ഓളം പേർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. ഐഎസ് അനുകൂലികൾ ഉൾപ്പെടെ തീവ്രവാദ ആശയങ്ങളുള്ള നിരവധി പേർ സംസ്ഥാനത്ത് സജീവമായുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.ഇവർക്ക് രഹസ്യപിന്തുണയും വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്നുണ്ട്.

താലിബാൻ വിരുദ്ധ പരാമർശത്തിൻറെ പേരിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീർ എംഎൽഎയ്ക്ക് ഭീഷണിക്കത്ത് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് എത്രയും വേഗം പിൻവലിക്കണമെന്നും ജോസഫ് മാഷാവാൻ ശ്രമിക്കരുതെന്നും അയാളുടെ അവസ്ഥ ഉണ്ടാക്കരുതെന്നുമാണ് കത്തിലുണ്ടായിരുന്നത്. താലിബാൻ ഒരു വിസ്മയം എന്ന പേരിലാണ് കത്തയച്ചത്.2010 ലാണ് മതനിന്ദ ആരോപിച്ച് തീവ്രനിലപാടുള്ളവർ തൊടുപുഴ ന്യൂമാൻ കോളജിലെ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.ഇതേകുറിച്ച് വ്യക്തമായി അറിഞ്ഞയാളാണ് കത്തയച്ചത്. കൂടാതെ സമൂഹമാധ്യമം പതിവായി ഉപയോഗിച്ചുവരുന്നതുമായ ആളാണ് കത്തിന് പിന്നിലുള്ളത്.കൈയക്ഷരത്തിലൂടെ പിടികൂടാനുള്ള സാധ്യത കണക്കിലെടുത്താണ് കത്ത് ടൈപ്പ് ചെയ്ത് അയച്ചതെന്നും ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ആസൂത്രണം നടന്നതായുമാണ് പോലീസ് സംശയിക്കുന്നത്.