അഴിമതിയും അക്രമവും ബംഗാളിൽ നിന്ന് തുടച്ചു നീക്കിയാൽ ബംഗാൾ മനോഹരമായ ഒരു പ്രദേശമായിരിക്കുമന്ന് ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ് കർമ ന്യൂസിനോട്. അഴിമതിയുടെ പേരിൽ 2 മന്ത്രിമാരേ ജയിലിലാക്കി. അഴിമതി കണ്ടാൽ മന്ത്രിമാരേ ഇനിയും ജയിലിൽ പൂട്ടുമെന്നും ഗവർണർ പറഞ്ഞു. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസിലറെ നിയമിക്കുന്നത് ചാൻസിലറാണ്. ഗവൺമെന്റ് ഇടപെടലുകൾ അംഗീകരിക്കാറില്ല.
ഗവൺമെന്റ് ഒരു കൊള്ളാവുന്ന ആളെ പറഞ്ഞാൽ എടുക്കുന്നതിൽ തെറ്റില്ല. അഴിമതിക്കാരെ വെച്ച് സർവകലാശാലകളിൽ അഴിമതി കാട്ടാൻ നടത്തുന്ന ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളിലെ അഴിമതി 3500 കോടിയോളം ഉണ്ടെന്നാണ് മനസിലാക്കുന്നത്. അഴിമതിക്ക് മന്ത്രിമാർ കൂട്ടുപിടിച്ചാൽ അവർക്കെതിരെയും നടപടി എടുക്കുമെന്നും ഗവർണർ പറഞ്ഞു.
വീഡിയോ കാണാം