അതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, യുവതിയോട് മാപ്പ് ചോദിച്ച് ദുല്‍ഖര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്ലാതെ എത്തിയ താരം മലയാള സിനിമയില്‍ തന്റേതായ ഇടം നേടി കഴിഞ്ഞു. ദുല്‍ഖറിന്റേതായി അവസാനമായി എത്തിയ ചിത്രം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യം ഉണ്ട് എന്ന ചിത്രമായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച വീണ്ടും സിനിമയെ കുറിച്ചും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

ഒരു യുവതിയാണ് സിനിമയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച രംഗത്ത് എത്തിയിരിക്കുന്നത്. തന്നോട് ചൊദിക്കാതെ സിനിമയില്‍ തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചു എന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഇതിന് മാപ്പ് പറഞ്ഞ് നടനും നിര്‍മാതാവും കൂടിയായ ദുല്‍ഖര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

‘നിങ്ങളുടെ സിനിമയുടെ സവിശേഷതയ്ക്ക് നന്ദി പറയുകയാണ്. പക്ഷേ പൊതുവേദിയില്‍ നിന്നുമുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. ഈ ചിത്രത്തില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ എന്റെ അറിവോടെയോ അനുമതി വാങ്ങിയിട്ടോ അല്ല. ഇതിന്റെ ഉടമാസ്ഥാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ട്വീറ്റ് ചെയ്തത്.

യുവതിയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ക്ഷമാപണവുമായി നിര്‍മ്മാതാവും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ അനൂപ് സത്യന്‍ യുവതിയുമായി സംസാരിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് പറ്റിയ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു എന്നും ദുല്‍ഖര്‍ യുവതിയോട് തുറന്ന് പറഞ്ഞിരുന്നു.

ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എടുത്തതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെും നിര്‍മാണ കമ്ബനിയായ ഡിക്യൂ വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനഃപൂര്‍വ്വം സംഭവിച്ചതെല്ലാം യുവതിയുടെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു’.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ കീഴില്‍ നിര്‍മ്മിച്ച ആദ്യ ചിത്രമാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. വന്‍ വിജയമായ ചിത്രം 25 കോടി രൂപ ബോക്‌സോഫീസില്‍ സിനിമ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.