വൈദീകൻ ഉപയോ​ഗിച്ച ശേഷം യുവതിയുടെ വീഡിയോ സഹവൈദീകർക്ക് നൽകി, കുടുംബവും നാട്ടുകാരും ഉപേക്ഷിച്ച യുവതി കേരളത്തിൽ നിന്നും പാലായനം ചെയ്തു

മത പുരോഹിതനാൽ ജീവിതം പിച്ചി ചീന്തി കേരളത്തിൽ നിന്നു തന്നെ പാലായനം ചെയ്ത ഒരു യുവതിയുടെ അതി ദാരുണമായ കഥയാണ് കർമ്മ ന്യൂസ് പുറത്തെത്തിക്കുന്നത്. തലശ്ശേരി അതിരൂപതയിൽ പെട്ട പുറവയൽ എന്ന ഇടവകയിൽ 4 വർഷം മുമ്പാണ്‌ ഒരു കുടുംബത്തേയും അവരുടെ ബന്ധങ്ങളയേയും എല്ലാം തകിടം മറിച്ച വൈദീകന്റെ ലൈംഗീക അനാശാസ്യം നടന്നത്.

ഫാദർ കുര്യാക്കോസ് ആലവേലി എന്ന് ഈ വൈദീകൻ പുറവയൽ ഇടവകയിൽ സേവനം ചെയ്യുമ്പോൾ പള്ളിയിൽ പാട്ടു പാടുന്ന സുന്ദരിയായ യുവതിയേ തന്റെ വലയിൽ വീഴ്ത്തുകയായിരുന്നു. പിതാവിന്റെ പ്രായമുള്ള വൈദീകൻ മകളുടെ പ്രായമുള്ള യുവതിയേ ദുരുപയോഗം ചെയ്തു. ഒരു സാധാരണ കുടുംബത്തിലെ സാധു സ്ത്രീ. ഇവരുടെ ഭർത്താവ് ഗൾഫിൽ ആയിരുന്നു ആ കാലത്ത് എന്നത് വൈദീകനു ആ കുടുംബം തകർക്കാൻ ഒരു എളുപ്പവഴിയും അവസരവും ആയി. വൈദീകൻ അനാവശ്യമായി പാട്ട് ക്ളാസിനും, പാട്ട് പഠിപ്പിക്കാനും എന്നൊക്കെ പറഞ്ഞ് വിളിച്ച് വരുത്തി ഒടുവിൽ യുവതി വൈദീകന്റെ കെണിയിൽ വീഴുകയും ചെയ്തു. സ്വന്തം പള്ളിയിലെ ക്വയർ ഗ്രൂപ്പിൽ ഭാര്യ പോകുന്നത് ഇത്ര വലിയ ദുരന്തം ആയിരിക്കും എന്ന് ഗൾഫിൽ ഉള്ള ഭർത്താവും മനസിലാക്കിയിരുന്നില്ല. കാര്യങ്ങൾ അപകടത്തിലാകും എന്ന് യുവതിയും കരുതിയില്ല. തുടർന്ന് യുവതിയുമായി പള്ളി മേടയിലും മറ്റുമായി അരുതാത്ത കാര്യങ്ങൾ നടന്നു. വൈദീകൻ യുവതിയേ സന്ദർശിക്കാനായി അവരുടെ വീട്ടിലും നിത്യ സന്ദർശകനായി. പ്രായത്തിൽ അപ്പന്റെ സ്ഥാനം ഉള്ള വൈദീകന്റെ വരവിലും മറ്റും സ്വഭാവികത ആരും കണ്ടില്ല.

വൈദീകൻ യുവതിയേ ദുരുപയോഗം ചെയ്ത് കൊണ്ടിരിക്കേ താൻ ചെയ്യുന്ന അധർമ്മം വീര കൃത്യങ്ങൾ പോലെ അയാൾ സുഹൃത്തുക്കളായ ചില വൈദീകരോടും പങ്കുവയ്ച്ചു. അവർക്കും യുവതിയേ ഒന്നു കാണാൻ ആഗ്രഹം. വൈദീകന്റെ കൂട്ടുകാർക്ക് അവളേ പിറന്ന പടി ഒന്ന് കാണിച്ച് കൊടുക്കാമോ എന്നായി വികാരി അച്ചനോട് ചലഞ്ച്. ആ ചലഞ്ച് യുവതിയേ ചൂഷണം ചെയ്യുന്ന വികാരി അച്ചൻ ഏറ്റെടുത്തു.

തന്റെ ഇരയേ മറ്റു കൂട്ടുകാർക്കും കാണിച്ച് കൊടുക്കാൻ യുവതിയോട് വിവസ്ത്രയായ വീഡിയോ വൈദീകൻ ആവശ്യപ്പെട്ടു. ആദ്യമൊന്നും വഴങ്ങാതിരുന്നപ്പോൾ വലിയ വിശ്വാസം നല്കി യുവതിയേ പാട്ടിലാക്കി. രഹസ്യ കാമുകനായ വൈദീകനിൽ ഉള്ള വിശ്വാസം മൂലം ആ യുവതി തന്റെ വിവസ്ത്ര വീഡിയോ അയച്ചു നല്കി. വീഡിയോ വൈദീകൻ മറ്റുള്ള തന്റെ കൂട്ടുകാർക്ക് അയച്ച് നൽകി.

ഇടവകയിലെ തന്നെ മറ്റൊരു പെൺകുട്ടിയുടെ വാടസ്പ്പിലേക്കും വൈദീകൻ ഈ ന്യൂഡ് വീഡിയോ അയച്ച് നല്കി. ഒരു ഇരയുടെ വിവസ്ത്ര വീഡിയോ കാട്ടി അടുത്ത ഇരയേയും വീഴ്ത്തുക എന്ന കുശാഗ്ര ബുദ്ധിയായിരുന്നു ഇതിനു പിന്നിൽ. പിന്നാലെ വീഡിയോ നാട്ടിൽ പല വാടസ്പ്പിലും പറന്ന് നടന്നു. യുവതി സ്വന്തം ബഡ് റൂമിൽ വിവസ്ത്രയായി ക്യാമറയ്ക്ക് പല രീതിയിൽ പോസ് ചെയ്യുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആ കുടുംബത്തിനു താങ്ങാൻ ആയില്ല.

ഗൾഫിലുള്ള ഭർത്താവ് തകർന്ന് നാട്ടി​ലെത്തി യുവതിയേ ഡിവോഴ്സ് ചെയ്തു. വീട്ടുകാർ യുവതിയേ ഉപേക്ഷിച്ചു. സ്വന്തം മകൾ അമ്മയേ ഇനി ഒരിക്കലും കാണരുത് എന്ന് പറഞ്ഞ് ഓടി മാറി. യുവതിയേ ഭർത്താവിന്റെ മാത്രമല്ല അവരുടെ മാതൃ ഭവനത്തിൽ നിന്നും ഇനി കയറരുത് എന്ന് പറഞ്ഞ് വിലക്കി. തലശേരി രൂപത ഇയാളേ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള പള്ളിയിലേക്ക് അയച്ചു. ഫരീദാബാദിൽ ഇതേ വൈദീകനെതിരേ നേഴ്സുമാരായ യുവതികളിൽ നിന്നും വേറെയും പരാതികൾ ഉണ്ട്. വൈദീകൻ ഇപ്പോഴും ലൈംഗീക ജീവിതം ഒന്നും ഇല്ലെന്ന ഭാവത്തിൽ ആത്മീയ ജീവിതം നയിക്കുന്നു. കാസയും പീലസയും എടുത്ത് ക്രിസ്തുവിന്റെ ബലിയർപ്പണം നടത്തുന്നു. വിശുദ്ധ കുർബാനയിൽ കളങ്കിതമായ കരങ്ങൾ സ്പർശിക്കുന്നു.

യുവതിയെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും വിലക്കിയതോടെ അവർ കാസർഗോഡ് സഭയുടെ തന്നെ അനാഥാലയത്തിൽ എത്തി. അവിടെ നിന്നും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തി തലനാരിഴക്ക് രക്ഷപെടുത്തി. തുടർന്ന് യുവതി പാലക്കാട് കന്യാസ്ത്രീ മഠത്തിൽ ക്ളീനിങ്ങ് ജോലി ചെയ്യാൻ എത്തി. ഇവിടെ തൂങ്ങി മരിക്കാൻ ശ്രമിക്കവേ കന്യാസ്ത്രീകൾ കയർ കണ്ടിച്ച് താഴെ ഇട്ട് രക്ഷിച്ചു. യുവതി ഇപ്പോൾ കേരളത്തിൽ നിന്നും പാലായനം ചെയ്തു. തിരിപ്പൂരിൽ തനിച്ച് ഒരു മില്ലിൽ അവിടുത്തേ തൊഴിലാളികൾക്കൊപ്പം കഴിയുന്നു. ഉറ്റവരും ഉടയവരും ആരുമില്ല. കിടക്കാൻ ഇടമില്ല. ഒരു മുറി പോലും സ്വന്തമായില്ല. ആഹാരവും മരുന്നും ഇല്ല. നരക പൂർണ്ണമാണ്‌

ഈ യുവതിയെ എങ്ങിനെ രക്ഷിക്കും. അവരുടെ അഭിമാനം എങ്ങിനെ സംരക്ഷിക്കും. ഇതാണ്‌ ഇപ്പോൾ കർമ്മ ഉയർത്തുന്ന ചോദ്യം. ഒരു മതത്തേയും അപമാനിക്കുന്നില്ല. മറ്റ് വൈദീകരേയും പള്ളിയേയും ഒന്നും അപമാനിക്കാനല്ല ഇത്. ഇപ്പോൾ ഈ വിഷയത്തിൽ വൈദീകനെതിരേ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്കിയിരിക്കുകയാണ്‌.