എന്റെ മുഖം കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് തിരിച്ച് അയച്ചു, അത് വാശിയായി, ഗൗതമി നായര്‍ പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് ഗൗതമി നായര്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങി എത്തുകയാണ് നടി. മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഗൗതമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. ആദ്യ ചിത്രത്തില്‍ നിന്നും കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയതിനെ കുറിച്ചാണ് നടി പറയുന്നത്.

ഗൗതമി നായരുടെ വാക്കുകള്‍, ആദ്യമായി താന്‍ ഓഡിഷന് പങ്കെടുത്തത് സെക്കന്റ് ഷോ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് നടി തുടങ്ങിയത്. ആ സിനിമയുടെ പേര് ഇപ്പോള്‍ പറയാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഫോട്ടോ അയച്ച് കൊടുത്ത ശേഷം ഓഡിഷന് വിളിച്ചു. എന്നാല്‍ എന്റെ മുഖം കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് തിരിച്ച് അയക്കുകയായിരുന്നു.

അതുവരെ സിനിമ എനിക്ക് വലിയ വിഷയം ആയിരുന്നില്ല, ജസ്റ്റ് ഒന്ന് ട്രൈ ചെയ്തതാണ്. കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ വലിയ വിഷമം തോന്നി. അപ്പോഴാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ കാണുന്നത്. നേരത്തെ അയച്ച് കൊടുത്ത അതേ ഫോട്ടോയാണ് ഇവര്‍ക്കും അയച്ച് കൊടുത്തത്. ഓഡിഷന് വിളിച്ചു, പോയി, സെലക്ടായി. എന്നെ ഒഴിവാക്കിയ ആ സംഭവം നടന്ന് കൃത്യം ഒരു മാസത്തിന് ശേഷമാണ് ഞാന്‍ ദുല്‍ഖറിന്റെ നായികയായി വരുന്നു എന്ന് അനൗണ്‍സ് ചെയ്തത്

എന്റെ ഒരു സുഹൃത്ത് ഒരു കഥ വന്ന് പറഞ്ഞു. നായികയായി ഞാനാണ്, മറ്റ് ആരെയും സിനിമയില്‍ പരിചയമില്ല, പരിചയപ്പെടുത്തി തരണം എന്ന് പറഞ്ഞു. ഞാനൊരു പ്രൊഡക്ഷന്‍ ഹൗസിനെ എല്ലാം പരിചയപ്പെടുത്തി കൊടുത്തു. അവര്‍ക്ക് കഥയും മറ്റ് കാര്യങ്ങളും നായകനും എല്ലാം ഓകെ, ഒറ്റ പ്രശ്നം നായികയെ മാറ്റണം എന്ന്. അങ്ങനെ അത് പോയി.

സിനിമയില്‍ നിന്നും വിട്ടു നിന്നത് മനപൂര്‍വ്വമല്ല. ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിന് ശേഷം എല്ലാം നല്ല കഥാപാത്രങ്ങള്‍ വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അങ്ങനെ സംഭവിച്ചില്ല. നല്ല റോളുകള്‍കിട്ടാതായതോടെ അതൊരു ചെറിയ ബ്രേക്ക് ആയി മാറുകയായിരുന്നു. മേരി ആവാസ് സുനോ എന്ന സിനിമ ചെയ്യുന്നത് തീര്‍ത്തും അവിചാരിതമായിട്ടാണ്. കഥപോലും ഞാന്‍ കേട്ടില്ല. മഞ്ജു ചേച്ചി, ജയേട്ടന്‍ എന്നിങ്ങനെയുള്ള മികച്ച ക്രൂ ആണെന്ന് കേട്ടപ്പോള്‍ തന്നെ ഓകെ പറയുകയായിരുന്നു.