അസമില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും ബിജെപിയിലേക്ക് വരുമെന്ന് ഹിമന്ത ബിശ്വ ശര്‍മ

ന്യൂഡല്‍ഹി. കോണ്‍ഗ്രസിനെതിരെ ശക്തമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്ത് 2026 ആകുമ്പോള്‍ കോണ്‍ഗ്രസില്‍ ഒരു ഹിന്ദുവും ഉണ്ടാകില്ലെന്നും 2032 ഓടെ മുസ്ലീങ്ങള്‍ കോണ്‍ഗ്രസ് വിടുമെന്നും അദ്ദേഹ വ്യക്തമാക്കി. ഗുവാഹട്ടിയിലെ സംസ്ഥാന ബിജെപി ആസ്ഥാനം സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു.

ജനങ്ങളുടെ കീഴിലാണ് എന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കേണ്ടത്. അവരുടെ അനുഗ്രഹമാണ് നമുക്ക് ആവശ്യം. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും ബിജെപിയുല്‍ ചേരും. സംസ്ഥാനത്തെ മുസ്ലീം സമൂഹത്തിന് പുരോഗതിയുണ്ടാക്കുവനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.