മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു, അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും സിദ്ധാര്‍ഥന്റെ പിതാവ്

തിരുവനന്തപുരം. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി സിദ്ധാര്‍ഥന്റെ കുടുംബം. മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചതായും അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ്.

പോലീസ് അന്വേഷണവും സിബിഐയ്ക്ക് കൈമാറേണ്ട പ്രധാന വിവരങ്ങളും സര്‍ക്കാര്‍ അട്ടിമറിച്ചു. സിബിഐ അന്വേഷണം വൈകിപ്പിച്ചതില്‍ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തത് പ്രഹസനമാണ്. റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടായിട്ടി്‌ലെന്നും കേസിലെ പ്രതിയായ അക്ഷയിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോളേജില്‍ എസ്എഫ്‌ഐ നേതാവ് ആര്‍ഷോ നിരന്തരം എത്തിയിരുന്നു. അര്ഡഷോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും സിദ്ധാര്‍ഥന്റെ പിതാവ് ആവശ്യപ്പെട്ടു.