45 ദിവസത്തിനുള്ളിൽ ആരോരുമറിയാതെ കടൽ കടന്ന് കാനഡയിലെത്താം.

കൊല്ലം. കേരളത്തിൽ നിന്ന് കടൽ കടന്നു 45 ദിവസത്തിനുള്ളിൽ അനധികൃതമായി കാനഡയിലെത്താൽ ലക്ഷ്യമിട്ടു ഏജന്റിന് രണ്ടര ലക്ഷം രൂപ വീതം നൽകിയവർ ആകെ കുടുങ്ങി. കാനഡയിലേക്ക് ബോട്ട് മാർഗം ആളുകളെ അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ11 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2 പേർ ശ്രീലങ്കൻ സ്വദേശികളും 9 പേർ തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരുമാണ് എന്നാണു പുറത്ത് വന്നിട്ടുള്ള വിവരം. കൊളംബോ സ്വദേശി ലക്ഷ്മൺ ആണ് മനുഷ്യക്കടത്തിലെ മുഖ്യ ഏജന്റ് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേർ ലക്ഷ്മണന്റെ സഹായികളായിരുന്നു. അതേസമയം തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള സംഘത്തിന്റെ ആദ്യ ശ്രമം നേരത്തെ പരാജയപ്പെടുകയായിരുന്നു.

ഓഗസ്റ്റ് 16നായിരുന്നു കടൽ കടക്കാനുള്ള ആദ്യ ശ്രമം നടന്നത്. പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് ഉറപ്പ് നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചിരുന്നത്. കടൽ കടക്കാൻ ഒരാളിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഏജന്റ് വാങ്ങിയിരുന്നതാണ്. യുവാക്കളെ മാത്രമാണ് ഇവർ പരിഗണിച്ചിരുന്നത്.