മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജാഫര്‍ ഇടുക്കി. മിമിക്രിയില്‍ നിന്നും മലയാള സിനിമയില്‍ എത്തിയ താരമാണ് അദ്ദേഹം. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളിലും ജാഫര്‍ ഇടുക്കിയുടെ പേരും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോള്‍ ഈ വിവാദ സംഭവങ്ങളില്‍ അദ്ദേഹം തന്നെ മനസ് തുറന്നിരിക്കുകയാണ്. വിവാദങ്ങളില്‍ മനം മടുത്ത് അഭിനയം പോലും ഒരുകാലത്ത് ഉപേക്ഷിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഒന്നര വര്‍ഷത്തോളം സ്റ്റേജ് ഷോകളും സിനിമയും ഇല്ലാതെ മുറിക്കുള്ളില്‍ തന്നെ അടച്ചിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രമാണ് രണ്ടാം ജന്മം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജാഫര്‍ ഇടുക്കിയുടെ പ്രതികരണം.
ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍, ‘സിനിമയല്ല, ജീവിതം തന്നെ ഞാന്‍ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേള്‍ക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലര്‍ത്തി, മദ്യപിക്കാന്‍ പ്രേരിപ്പിച്ചു… എന്തൊക്കെ ആരോപണങ്ങള്‍. പുറത്തിറങ്ങാന്‍ പേടിയായി, മണിബായിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേ ട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ചു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു.’
‘എനിക്കുമൊരു കുടുംബം ഉണ്ട്. തറവാട്ടിലെ മുതിര്‍ന്നവര്‍ പള്ളിയിെല മുസലിയാര്‍മാരാണ്. നാട്ടുകാര്‍ ബഹുമാനിക്കുന്നവര്‍. മനസ്സില്‍ പോലും ഓര്‍ക്കാത്ത കാര്യത്തിന് അവര്‍ക്കുണ്ടായ വേദന, പറഞ്ഞ് അറിയിക്കുന്നതിനും അ പ്പുറത്താണ്. നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവര്‍ പ ള്ളിയില്‍ പ്രസംഗിക്കുമ്പോള്‍ ‘നിങ്ങളുടെ കുടും ബത്തിലെ ആ ജാഫറിനെക്കുറിച്ച് ഇങ്ങനൊക്കെ കേള്‍ക്കുന്നല്ലോ’ എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചാലോ… അതൊക്കെ വലിയ വിഷമം ആയി വീട്ടില്‍.
‘ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നില്ല. സ്റ്റേജും സിനിമയും ഒന്നും വേണ്ട. ഒന്നരവര്‍ഷം ഞാന്‍ മുറിക്കുള്ളില്‍ അടച്ചിരുന്നു. അതുകൊണ്ട് ഈ ലോക്ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പ് ബോറടിപ്പിച്ചില്ല. ഇതിനേക്കാള്‍ വലുത് അനുഭവിച്ചു കഴിഞ്ഞു…”കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടില്‍ പോയി. അ വിടെ വച്ച് അദ്ദേഹം മണിബായിയുടെ ഒരു ചിത്രം വരച്ചതു കണ്ടു, ഞാന്‍ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളതു പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഓര്‍മ വന്നു, കണ്ണു നിറഞ്ഞൊഴുകാന്‍ തുടങ്ങി. മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണിബായി വഴിയാണ് ‘ചാക്കോ രണ്ടാമന്‍’ എന്ന സിനിമ കിട്ടിയത്. മിമിക്രിയില്‍ ഉള്ള കാലം മുതല്‍ക്കേ നല്ല ബന്ധം ഉണ്ടായിരുന്നു. പല മെഗാ ഷോകളിലും ഒരുമിച്ചുണ്ടായിരുന്നു.’
‘അവസാനമായി കണ്ടത് ഇന്നും ഓര്‍മയുണ്ട്. സാധാരണ കാണുന്നതിനേക്കാള്‍ സന്തോഷം. പൊട്ടിച്ചിരി. പിറ്റേന്ന് ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കാനുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേഗം മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചു. പിന്നെ, കേള്‍ക്കുന്നത് മരണ വാര്‍ത്തയാണ്. വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. മാനസികമായി അനുഭവിച്ച സംഘര്‍ഷം. ആത്മമിത്രമായിരുന്നു മണിബായി. ആ മരണത്തില്‍ ഒന്നു പൊട്ടിക്കരയാന്‍ പോലും പറ്റിയില്ല. ഒരു വശത്ത് കേസന്വേഷണം, എന്തോ ചെയ്‌തെന്ന മട്ടിലുള്ള വാര്‍ത്തകള്‍…’
‘മണിയുടെ മരണം കഴിഞ്ഞ് ‘തോപ്പില്‍ ജോപ്പ ന്റെ’ സെറ്റിലേക്കാണ് ചെല്ലുന്നത്. അവിടെ ചെന്നതോടെ ഓര്‍മകള്‍ കയറും പൊട്ടിച്ചു വരാന്‍ തുടങ്ങി. അവിടെയുള്ളവര്‍ പഴയ കാര്യങ്ങള്‍ ഓരോന്നു ചോദിച്ചതോടെ എനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ ആ സെറ്റില്‍ നിന്ന് ആരോടും പറയാതെ ഇറങ്ങി ഓടി.’
‘കോമഡി നിറഞ്ഞ പതിവു വേഷങ്ങളുമായി മുന്നോട്ടു പോയപ്പോഴായിരുന്നു ‘മഹേഷിന്റെ പ്രതികാരം.’ അതൊരു ബ്രേക്ക് ആയിരുന്നു. സിനിമയില്‍ ഞാനൊരു ഘടകമായി എന്നു തോന്നിച്ചിരുന്ന ആ കാലഘട്ടത്തിലായിരുന്നു വിവാദങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നര വര്‍ഷത്തോളം മനസ്സില്‍ നിന്നേ സിനിമ ഇറങ്ങിപ്പോയി. ഒറ്റ മുറിക്കുള്ളില്‍ അടച്ചിരുന്നു, പുറത്തേക്കിറങ്ങില്ല, ജോലിയില്ല. അങ്ങനെ ദുരിതമായി ഇരിക്കുമ്പോഴാണ് നാദിര്‍ഷ ഇക്ക എന്ന മഹാമനസ്‌കന്‍ വിളിക്കുന്നത്. ഒരു ഷോയ്ക്കു വേണ്ടിയാണെന്നു പറഞ്ഞ് അന്‍പതിനായിരം രൂപ തന്നു. പക്ഷേ, അത് ഷോയ്ക്കല്ല എന്നെ സഹായിക്കാനാണെന്ന് അപ്പോഴേ മനസ്സിലായി. വെറുതേ തന്നാല്‍ വാങ്ങിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് കള്ളം പറഞ്ഞു തന്നത്. ‘എന്നെ സഹായിക്കാനല്ലേ ഇക്ക ആ ൈപസ തന്നതെന്നു’ പിന്നീടു ഞാന്‍ ചോദിച്ചു. അപ്പോള്‍ അത് എന്റെ അടുത്ത സിനിമയുെട അഡ്വാന്‍സാണെന്നു കരുതിക്കോളാന്‍ പറഞ്ഞു. സത്യത്തില്‍ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ആ സിനിമയാണ് എനിക്ക് രണ്ടാം ജന്മം തന്നത്.’