മുംബൈയിലെ ജുഹു ബീച്ചില്‍ ഞങ്ങള്‍ക്ക് പ്രണയിക്കാന്‍ കിട്ടിയ അവസരം, തുറന്ന് പറഞ്ഞ് ജയറാം

മലയാളികളുടെ പ്രിയപ്പെട്ട നടാണ് ജയറാം. അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. നടി പാര്‍വതിയെയാണ് ജയറാം വിവാഹം ചെയ്തത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും ബ്രേക്ക് എടുത്ത് വീട്ടുകാര്യം നോക്കുകയാണ് നടി. മകന്‍ കാളിദാസ് ജയറാം മലയാളത്തിലും തമിഴിലും നായകനായി തിളങ്ങുകയാണ്. മകള്‍ മാളവികയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്. ഇപ്പോള്‍ മറ്റൊരു താരദമ്പതികള്‍ക്കും അവകാശപ്പെടാനില്ലാത്ത ലഭിച്ചിട്ടില്ലാത്ത് അപൂര്‍വ്വ സൗഭാഗ്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജയറാം. കമല്‍ സംവിധാനം ചെയ്ത ‘ശുഭയാത്ര’ എന്ന സിനിമയിലെ ഒരു രംഗം യഥാര്‍ത്ഥ പ്രണയം പോലെ തന്നെയാണ് ഷൂട്ട് ചെയ്തതാണെന്നും വേറിട്ട അനുഭവം പങ്കുവെച്ചുകൊണ്ട് ജയറാം പറയുന്നു.

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ, ‘കമല്‍ സംവിധാനം ചെയ്ത ‘ശുഭയാത്ര’ എന്ന സിനിമയുമായി എനിക്കും അശ്വതിക്കും ഒരുപാട് ഹൃദയബന്ധമുണ്ട്. ആ സിനിമയില്‍ ഒരു സീനുണ്ട്. മുംബൈയിലെ ജുഹു ബീച്ചില്‍ ഞങ്ങള്‍ മണലു കൊണ്ട് കളിവീടുണ്ടാക്കി ജീവിതത്തിന്റെ സ്വപ്നങ്ങള്‍ പ്ലാന്‍ ചെയ്യുന്ന സീന്‍. ആ സീന്‍ ഞങ്ങള്‍ അഭിനയിക്കുമ്പോള്‍ കമല്‍ പറഞ്ഞത് നിങ്ങളുടെ മനസ്സില്‍ വരുന്നത് എന്താണോ അത് പറയാനാണ്.

കമല്‍ പറഞ്ഞ പോലെ തന്നെയാണ് ആ സീന്‍ അഭിനയിച്ചതും. ഞങ്ങള്‍ റിയല്‍ ലൈഫില്‍ എന്തൊക്കെയാണോ പ്ലാന്‍ ചെയ്തിരുന്നത് അതൊക്കെ തന്നെയാണ് സിനിമയിലെ ഡയലോഗായി പറഞ്ഞത്. ഞങ്ങളുടെ പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് അങ്ങനെ ഒരു സിനിമ വന്നത്. അതുകൊണ്ടുതന്നെ സിനിമ തന്നെ ജീവിതമാക്കി മാറ്റുകയായിരുന്നു ‘ശുഭയാത്ര’യിലൂടെ.

അങ്ങനെയൊരു ഭാഗ്യം മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടാകുമോ എന്നറിയില്ല. അതിലെ കഥാപാത്രങ്ങളാകാന്‍ എനിക്കും അശ്വതിക്കും പ്രത്യേകിച്ച് ഒരു റിഹേഴ്‌സലിന്റെ ആവശ്യമില്ലായിരുന്നു. അത്ര നല്ലൊരു സിനിമയായിരുന്നു അത്. ഞങ്ങള്‍ ചെയ്ത ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്’.