ഇനി അതിനും ഭായിമാരെ വാടകക്ക് എടുക്കരുത്, സാവു സാറിന്റെ ഭാര്യേടെ കൂടെ കിടക്കാന്‍ സാറിനു സമയമില്ല പോലും, പരിഹാസവുമായി ജോമോള്‍ ജോസഫ്

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് ഉദ്യോഗസ്ഥരം ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ സംഭവത്തില്‍ തന്റെ തൊഴിലാളികളെ ന്യായീകരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ സാബുവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. ഫേസ്ബുക്കിലൂടെയായിരുന്നു ജോമോളുടെ പ്രതികരണം.

സാവൂ, ഇനി അതിനും ഭായിമാരെ നീ വാടകക്ക് എടുക്കരുത്. നിന്റെ ഭാര്യക്കും ഉണ്ട് ഇഷ്ടങ്ങള്‍. സാവു സാറിന്റെ ഭാര്യേടെ കൂടെ കിടക്കാന്‍ സാറിനു സമയമില്ല പോലും . സാവു സാറ് തെലുങ്കാനക്ക് പോകാതെ കേരളത്തില്‍ തന്നെ നിക്കണം എന്നാണു എന്റെ ഒരിത്.. ആ പാവം ഭാര്യേടെ കൂടെ കിടക്കണം സാറേ.. സാവുസാറിന്റെ ഭാര്യേടെ കാര്യം കഷ്ടം-ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പ്രസ്സ്മീറ്റില്‍ സാബു പറഞ്ഞതിങ്ങനെ, സംഭവത്തില്‍ 164 പേരെ കസ്റ്റഡിയില്‍ എടുത്തെന്നു പറഞ്ഞ പൊലീസ്, 164 പേരും പ്രതികളാണ് എന്നാണ് പറയുന്നത്. അറസ്റ്റു ചെയ്ത 152 പേരെ മാത്രമാണ് കമ്പനിക്കു തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. 12 പേരെ എവിടെനിന്നു കിട്ടി എന്നു മനസ്സിലായിട്ടില്ല. 12 ലൈന്‍ ക്വാര്‍ട്ടേഴ്‌സുകളിലായി 984 പേരാണ് താമസിച്ചു കൊണ്ടിരുന്നത്.

ഇവരില്‍ 499 പേര്‍ മലയാളികളാണ്. 455 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒന്നു മുതല്‍ 12 വരെ നമ്പറുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ മൂന്നു ക്വാര്‍ട്ടേഴ്‌സുകളിലുള്ളവരെയാണ് പൊലീസ് കൊണ്ടുപോയത്. അഞ്ചു മണിയോടെ ക്വാര്‍ട്ടേഴ്‌സുകള്‍ വളഞ്ഞ് 10, 12, 13 ക്വാര്‍ട്ടേഴ്‌സുകളിലെ മലയാളികളെ മാറ്റി നിര്‍ത്തി ബാക്കി എല്ലാവരെയും ബസുകളില്‍ കയറ്റുകയായിരുന്നു. പോലീസിനെ ആക്രമിച്ചത് 12 ഓളം പേരാണ്.എന്റെ രക്തത്തിനു വേണ്ടി പാവപ്പെട്ട 151 കുടുംബങ്ങളെ നശിപ്പിക്കരുത്. അറസ്റ്റ് ചെയ്ത് 151 തൊഴിലാളികള്‍ നിരപരാധികളാണ്. ഇത് കീറ്റക്‌സിനോടുള്ള വിരോധം കൊണ്ടാണ്. അല്ലെങ്കില്‍ 2 സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാകും.