കോട്ടയത്ത് അച്ഛനും മകനും മരിച്ച സംഭവം, ഫോണിന്റെ വായ്പ കുടിശിക ആവശ്യപ്പെട്ട് വിളിച്ചതിനെന്ന് പോലീസ്

കോട്ടയം. ഗൃഹനാഥനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. വായ്പയെടുത്ത് വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാരന്‍ ശല്യപ്പെടുത്തിയതെന്ന് ആത്മഹത്യ കുറിപ്പില്‍. മീനിടം സ്വദേശി ബിനു, മകന്‍ ബി ശിവഹരി എന്നിവരാണ് ഞായറാഴ്ച രാവിലെ തൂങ്ങി മരിച്ചത്.

മകനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. ശിവഹരി ആലാംപള്ളി പിവിഎസ് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇരുവരും രാവിലെ നടക്കാന്‍ ഇറങ്ങിയതാണ്. ഇവരുടെ വീട്ടില്‍ നിന്നും 250 മീറ്റര്‍ മാറി ആള്‍ത്താമസമില്ലാത്ത മറ്റൊരു വീടുണ്ട് അതിന്റെ വിറക് പുരയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

പെരുമ്പാവൂര്‍ സ്വദേശിയുടെതാണ് വീട്. ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന പ്രദേശവാസി രാവിലെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.