21 വർഷങ്ങൾക്കുശേഷം അമ്മ വീണ്ടും മകനെ കണ്ടു- ലക്ഷ്മി ​ഗോപാലസ്വാമി

2000 ത്തിൽ ഇറങ്ങിയ സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതുകൊണ്ടാണ് കാളിദാസ് ചലച്ചിത്രാഭിനയരംഗത്തേക്ക് കടക്കുന്നത്. തുടർന്ന് എന്റെ വീട് അപ്പുന്റേയും എന്ന ചിത്രത്തിൽ അഭിനയിച്ചു. 2016 ഒരു പക്കാ കതൈ എന്ന തമിഴ് ചിത്രത്തിൽ നായകനായി അഭിനയിച്ചു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അഭിനയിച്ച് മലയാളത്തിലും സജീവമാണ് കാളിദാസ്.

ഇപ്പോഴും പ്രേക്ഷകർ ഇഷ്ടപെപടുന്ന സിനിമകളിലൊന്നാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ. അച്ചുവായി കാളിദാസെത്തിയപ്പോൾ അമ്മ ആശയായി എത്തിയത് ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു. ഇപ്പോഴിതാ, ചിത്രം റിലീസ് ചെയ്ത് 21 വർഷങ്ങൾ പിന്നിടുമ്പോൾ ‘അച്ചുവും അമ്മയും’ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.പുതിയ സിനിമയുടെ ലൊക്കേഷനിലാണ് കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയത്. ഞങ്ങളുടെ ഏറ്റവും പ്രശസ്തനായ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ എന്റെ മകനായി അരങ്ങേറ്റം കുറിച്ച എന്റെ പ്രിയപ്പെട്ട കാളിദാസിനെ 21 വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി. കാളിദാസിന് ഒരു ശോഭനമായ ഭാവി ആശംസിക്കുന്നു എന്നാണ് കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വീണ്ടും കണ്ടതിന്റെ സന്തോഷം ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്

വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. കാളിദാസ് ജയറാം, നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.