മദ്രസയിൽ വിദ്യാർഥിയേ പീഢിപ്പിച്ച അദ്ധ്യാപകൻ അലിയാർക്ക് 67വര്‍ഷം കഠിനതടവ്

പെരുമ്പാവൂര്‍: വിദ്യാർഥിയേ സ്വവർഗ്ഗ രതിക്ക് ഇരയാക്കിയ മദ്രസ അദ്ധ്യാപകനു 67 കൊല്ലം കഠിന തടവ് വിധിച്ച് കോടതി.പോക്‌സോ കേസില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2020ല്‍ തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ അധ്യാപകനായ അലിയാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

മദ്രസ അദ്ധ്യാപകൻ അലിയാർ ശിക്ഷ മുഴുവൻ അനുഭവിക്കേണ്ടി വന്നാൽ ശിഷ്ടകാല ജീവിതം തീർന്നാലും ജയിൽ ശിക്ഷ ബാക്കിയായിരിക്കും. അതായത് മരിക്കും മുമ്പ് ശിക്ഷ മുഴുവൻ അനുഭവിച്ച് തീർക്കാൻ ആയുർ ദൈർഘ്യം ഉണ്ടാവില്ലെന്ന് ചുരുക്കം.

മദ്രസകൾ വഴി ആൺകുട്ടികൾക്കെതിരെയുള്ള പീഢനം കൂടുകയാണ്‌. മുമ്പ് മഞ്ചേരിയിൽ 14 വയസുള്ള ആൺ കുട്ടിയേ മദ്രസ അദ്ധ്യാപകനും പള്ളി കമിറ്റി ഭാരവാഹിയും ചേർന്ന് നാളുകളായി പീഢിപ്പിച്ചത് പുറത്ത് വന്നിരുന്നു. പ്രതികൾ കുട്ടിയേ പീഢിപ്പിച്ചത് ഒരു വർഷത്തിലധികം ആയിരുന്നു. ഇവർ ഉപയോഗിച്ച ശേഷം മറ്റ് പലർക്കും ഈ കുട്ടിയേ കാഴ്ച്ച വയ്ക്കുകയും ചെയ്തു. ബിരിയാണി വാങ്ങി കുട്ടിക്ക് നല്കി ആയിരുന്നു മഞ്ചേരിയിൽ നടന്ന പീഢന പരമ്പര