രാജ്യം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറിയിരിക്കുന്നു, പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നു

ചെന്നൈ: രാജ്യം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറിയിരിക്കുന്നു. പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പല്ലാവരത്ത് വികസിത് ഭാരത് 2047 അംബാസഡർ ക്യാമ്പസ് ഡയലോഗിൽ സംസാരിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്.

രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ പുരോഗതി, ആഭ്യന്തര ഉപഭോഗത്തിന് പുറമെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിലും മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിലും രാജ്യം മുന്നിലാണ്. ഇത്തരം പുരോഗതിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ, സൗരോർജ്ജം, ഗ്രീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് വിവിധ വ്യവസായങ്ങളെ പ്രേരിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. പുനരുപയോഗ ഊർജ്ജ മേഖലയിലും പുരോഗതി കൈവരിക്കാൻ ഭാവിയിലാകുമെന്നും ഇതിനായി മറ്റ് രാജ്യങ്ങളുമായി കൈകോർത്തുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ബഹിരാകാശ മേഖലയിലും സ്റ്റാർട്ടപ്പുകൾ എത്തി തുടങ്ങിയിരിക്കുന്നു. അടുത്തിടെ സ്വകാര്യ നിക്ഷേപങ്ങൾക്കായി ബഹിരാകാശ മേഖല തുറന്നു കൊടുത്തിരുന്നു. ഇടക്കാല ബജറ്റിൽ ശാസ്ത്രത്തിനും ഗവേഷണത്തിനുമായി സർക്കാർ നീക്കി വച്ചത് 1 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്ത് വളർന്നു വരുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.