ഡോളർ കടത്ത്: മുഖ്യമന്ത്രി മൗനം വെടിയണം; സഭയ്ക്ക് പുറത്ത് പ്രതിപക്ഷ ‘അഴിമതി വിരുദ്ധ മതിൽ’

ഡോളർ കടത്ത് കേസിൽ സഭ ബഹിഷ്കരിച്ച് പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. ഗുരുതരമായ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിെര ഡോളര്‍ കടത്ത് ആരോപണം ഉയര്‍ത്തിയായിരുന്നു ‌തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ചത്.

ഡോളർ കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാൻ ഭയക്കുന്നു. ജനാധിപത്യത്തിന്റെ മഹനീയത ഉയർത്തിപ്പിടിക്കുന്നതിന് നിയമസഭയിൽ ചർച്ചക്ക് അനിവാര്യമായ വിഷയത്തിന് അനുമതിയില്ല എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. അതീവ ഗുരുതരമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം.നിലപാട് വ്യക്തമാക്കണം ഇല്ലെങ്കിൽ രാജി വെക്കണം.
സഭയ്ക്ക് പുറത്തും ഇതുമായി ബന്ധപ്പെട്ട തുടർ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം സഭയിൽ പ്രതിപക്ഷത്തെ വിമർശിക്കാനാണ് ഭരണ പക്ഷം തയ്യാറായത് ഡോളർ കേസുമായി ബന്ധപ്പെട്ട ആരോപണത്തിന് യാധൊരു വിശദികരണവും ഇല്ല. ഡോളർക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതൽ മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍. പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.ഡോളര്‍ കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ചു.