യോഗിയെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു… എന്നാല്‍ പേടിയുടെ അന്തരീക്ഷം ഇവിടെയില്ലെന്ന് പിണറായി

യോഗിയെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു, എന്നാല്‍ പേടിയുടെ അന്തരീക്ഷം ഇവിടെയില്ലെന്ന് പിണറായി.
മോദിപ്പേടിക്കൊപ്പം പിണറായിപ്പേടിയുമാണെന്ന കെസി ജോസഫിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയായിരുന്നു ഇത്.

കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യവും മുഖ്യമന്ത്രി തള്ളി. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ബാലഭാസ്‌ക്കറിന്റ അപകട മരണത്തിലും
മരണത്തിലും പോസ്റ്റല്‍ വോട്ട് തിരിമറിയിലും ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കൂടാതെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ കമ്മീഷണറേറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മിഷണറേറ്റ് രൂപീകരണത്തിലൂടെ പൊലീസിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണിത്. ക്രമസമാധാന പാലനത്തെയും കുറ്റാന്വേഷണത്തേയും പുതിയ സംവിധാനം മെച്ചപ്പെടുത്തുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മജിസ്റ്റീരിയില്‍ അധികാരം നല്‍കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് യുഡിഎഫ് തീരുമാനം മാറ്റിവച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

വര്‍ഗീയ ചേരിതിരിവിന് ആഹ്വാനം നടത്തിയ മാധ്യമ പ്രവര്‍ത്തകരുണ്ട്. അവര്‍ക്കു നേരേ ആരും ഇറങ്ങിയില്ല. അവര്‍ ഇപ്പോഴും ആ ജോലി അതു പോലെ ചെയ്യുന്നു.

പേടിയുടെ അന്തരീക്ഷം ഇവിടെയില്ല’ .സിഒടി നസീര്‍ വധശ്രമക്കേസില്‍ നസീറിന്റെ മൊഴി എടുത്തില്ലെന്ന ആരോപണം ശരിയല്ല. സംസ്ഥാനത്ത് കൂടി വരുന്ന സ്വര്‍ണക്കടത്തില്‍ കര്‍ശന നടപടിയുണ്ടാകും എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.