മുഖത്ത് മാറ്റങ്ങള്‍ വരുത്തി, ബംഗളൂരുവില്‍ എത്തിയ സ്വപ്‌നയും സന്ദീപും പിടിക്കപ്പെടാതാരിക്കാന്‍ രൂപം മാറ്റി

സന്ദീപ്‌, സ്വപ്‌ന

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന സ്വപ്‌ന സുരേഷും സന്ദീപും ഇന്നലെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) യുടെ പിടിയിലായി. ബംഗളൂരുവില്‍ നിന്നുമാണ് ഇവരെ പിടികൂടുന്നത്. ഇന്നലെ രാത്രിയില്‍ പിടികൂടിയ സ്വപ്‌നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാനും മറ്റുള്ളവര്‍ക്ക് തങ്ങളെ മനസിലാകാതിരിക്കാനും വേണ്ടി മുഖത്ത് ഇരുവരും മാറ്റങ്ങള്‍ വരുത്തിയിരുന്നു. മുമ്പ് പുറത്തെത്തിയ സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ഇരുവരും രൂപമാറ്റം വരുത്തിയത് തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണെന്നാണ് വിവരം.

സന്ദീപ്‌, സ്വപ്‌ന

ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടുമ്പോള്‍ സ്വപ്‌നയ്ക്ക് ഒപ്പം അവരുടെ ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു. രണ്ട് മുറികളിലായിട്ടാണ് ഇവര്‍ താമസിച്ചിരുന്നത്. പിടിക്കപ്പെടുമ്പോള്‍ സ്വപ്‌നയും സന്ദീപും ഒരേ മുറിയില്‍ നിന്നുമാണ്. ഇവരുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപയും പാസ്‌പോര്‍ട്ടും മൂന്ന് മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. എന്‍ഐഎ സംഘം എത്തിയ സമയം സ്വപ്‌നയുടെ ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയിരിക്കുകയായിരുന്നു. വിദേശത്തേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് വിവരം.

സ്വപ്‌ന

ഇപ്പോള്‍ ബംഗളൂരുവില്‍ നിന്നും സ്വപ്‌നയെയും സംഘത്തെയും കൊച്ചിയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകി തന്നെ എന്‍ ഐ എ സംഘം പ്രതികളുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു എന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കേരള ബോര്‍ഡര്‍ പിന്നിട്ടു സംഘം എന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. കേസ് ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിലാണ് ഇവരെ എന്‍ഐഎ പിടികൂടുന്നത്. എസ് ക്രോസ് കാറിലാണ് ഇവര്‍ ബംഗളൂരുില്‍ എത്തിയത്. കാര്‍ ഓടിച്ചത് സന്ദീപ് ആയിരുന്നു. സ്വപ്‌നയും ഭര്‍ത്താവും മക്കളും കാറില്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് സന്ദീപും സ്വപ്‌നയും ബംഗളൂരുവില്‍ എത്തിയത്. ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍. പിന്നീട് കോറമംഗലിലെ ഫ്‌ലാറ്റിലേക്ക് താമസം മാറി.