ഇന്റിമേറ്റ് സീനുകള്‍ ഷൂട്ട് ചെയ്യുന്നത് എല്ലാവരുടെയും മുന്നില്‍ വെച്ച് ശരിയാവില്ല.

റിയാലിറ്റി ഷോകളിലൂടെ എത്തി മലയാള സിനിമയിൽ തന്റേതായ കഴിവ് തെളിയിച്ച യുവതാരമാണ് സാനിയ ഇയ്യപ്പന്‍. ഗ്ലാമറസ് വേഷങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടുകയാണ് പതിവ്.

വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന നിലപാടാണ് സാനിയ. ഇപ്പോള്‍ ഇതാ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ചുംബന രംഗങ്ങള്‍ അടക്കമുള്ള ഇന്റിമേറ്റ് സീനുകള്‍ എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നതിനെ കുറിച്ചാണ് സാനിയ പറഞ്ഞിരിക്കുന്നത്. ഇത്തരം രംഗങ്ങള്‍ ഒരിക്കലും ഒരുപാട് പേരുടെ മുന്നില്‍വെച്ചല്ല ഷൂട്ട് ചെയ്യുന്നതെന്നും ആര്‍ട്ടിസ്റ്റിന്റെ കംഫര്‍ട്ടബിളാണ് പ്രധാനമായും നോക്കുകയെന്നും സാനിയ പറയുന്നു.

കഥാപാത്രങ്ങൾ അടുത്ത് ഇടപഴകുന്ന രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആരൊക്കെ വേണമെന്ന് ആര്‍ട്ടിസ്റ്റിന് തീരുമാനിക്കാം. പലരും അങ്ങനെയാണ് ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ നിന്നാല്‍ എന്താണ് പ്രശ്‌നമെന്നും സിനിമ ഇറങ്ങുമ്പോള്‍ എത്ര പേര്‍ ഈ രംഗം കാണുമെന്നുമെല്ലാം ചിലര്‍ ചോദിക്കാറുണ്ട് – സാനിയ പറഞ്ഞു.

അഭിനയിക്കുന്നത് കുറേയാളുകള്‍ കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. കഥാപാത്രത്തെയാണ് അത് ബാധിക്കുക. അതുകൊണ്ട് കംഫര്‍ട്ടബിളായാല്‍ മാത്രമേ അത്തരം രംഗങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. ഇന്‍ഡസ്ട്രിയില്‍ അത് നോക്കി തന്നെയാണ് ഇപ്പോള്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത് – സാനിയ പറഞ്ഞു.

സാനിയയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത് ക്വീന്‍ എന്ന ചിത്രമാണ്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സിനിമാസ്വാദകര്‍ ഏറ്റെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലെ ജാന്‍വി എന്ന സാനിയയുടെ കഥാപാത്രത്തിനും നല്ല പിന്തുണ നേടാനായി. അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായും സാനിയ അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയ തന്നെ.