നടൻ മോഹൻലാലിനെ കുറിച്ചും മകൻ പ്രണവിനെ കുറിച്ചും സുചിത്ര അടുത്തിടെ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ ധൈര്യത്തെ കുറിച്ചും അത് അതേപടി കിട്ടിയിട്ടുള്ള മകൻ പ്രണവിനെ കുറിച്ചും സുചിത്ര ഈ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ സിനിമാ ലൊക്കേഷനിലേക്ക് പാമ്ബ് കയറിവന്ന കഥ പറയുകയാണ് സുചിത്ര.
സുചിത്ര പറയുന്നു
അന്ന് മരക്കാറിന്റെ ലൊക്കേഷനില്‍ ഷൂട്ടിങ് സമയത്ത് അവരെല്ലാവരും ഒരു ടെന്റില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ ഒരു പാമ്ബ് വന്നു. എല്ലാവരും എണീറ്റ് ഓടി. എന്നാല്‍ ചേട്ടൻ മാത്രം കാല് കസേരയുടെ മുകളില്‍ കയറ്റിവെച്ച് അവിടെ ഇരുന്നു. ആ ഒരു സ്വഭാവം തന്നെയായിരിക്കും അപ്പുവിനും കിട്ടിയത്. അപ്പുവും കാം ആൻഡ് കൂളാണ്. അതൊക്കെ അങ്ങനെ തന്നെയിരിക്കട്ടെ.
ആളുകള്‍ ട്രോള്‍ ചെയ്യും. അത് നമ്മള്‍ എങ്ങനെ എടുക്കുന്നുവെന്ന് അനുസരിച്ചാണ് മറ്റുള്ള കാര്യങ്ങള്‍ ഇരിക്കുന്നത്. ചിലപ്പോള്‍ നമുക്ക് ഹേർട്ടാകും. ചിലപ്പോള്‍ നമ്മള്‍ അത് ചിരിച്ച് തള്ളും അത്രയേയുള്ളു. അവർക്ക് തോന്നുന്നതാണ് അവർ പറയുന്നത്. പിവിആർ ഇഷ്യുവൊക്കെ വന്നപ്പോള്‍ അപ്പു ഇതൊന്നും അറിയുന്നുപോലുമില്ല.
വിശാഖൊക്കെ ഇവിടെ ടെൻഷൻ അടിച്ച് ഇരിക്കുവാണ്. അപ്പു പക്ഷെ അതൊന്നും അറിയുന്നില്ല. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഒരാളെങ്കിലും മനസമാധാനത്തോടെ നടക്കട്ടെ. ചേട്ടനും അപ്പുവിനെ പോലെയാണ്. ഒരു സിനിമ മോശമായാല്‍ അതേ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ട് നടക്കാറില്ല. ഭൂമികുലുങ്ങിയാലും മോഹൻലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്.