നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ കോടതി അലക്ഷ്യ പരാമർശവുമായി തോമസ് ഐസക്ക്

കണ്ണൂര്‍. നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ കോടതി അലക്ഷ്യ പരാമർശവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. രാജ്യത്തിൻറെ പരമോന്നത നീതിപീഠത്തിന്റേത് അസംബദ്ധമായ നിരീക്ഷണം എന്നാണ് ഐസക് പറഞ്ഞിരിക്കുന്നത്. നോട്ട് നിരോധനം സംബന്ധിച്ച് ’52 ദിവസം സമയം നൽകിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്’ എന്നായിരുന്നു കേരളത്തെ കടക്കെണിലാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മുൻ മന്ത്രി തോമസ് ഐസക്കിന്റെ പരാമർശം. മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണമെന്നും ഐസക് പറഞ്ഞിരിക്കുന്നു.

‘നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടി?.സാമ്പത്തിക വളർച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായി’ എന്നൊക്കെ ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള പതിവ് പൊള്ളയായ പ്രസ്താവനയാണ് കണ്ണൂരിൽ തോമസ് ഐസക് നടത്തിയിരിക്കുന്നത്. മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ലെന്നും ഐസക് പറയുന്നു. കോടതി വിധി പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി ജെ പി യുടെ തൊലിക്കട്ടി അപാരമെന്നാണ് തോമസ് ഐസക്കിന്റെ മറ്റൊരു കുറ്റപ്പെടുത്തൽ.

‘സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങൾ മാത്രമാണെന്നാണ് ധനമന്ത്രി കെ എന്‍ രാജഗോപാലിന്റെ പ്രതികരണം. മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല. വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്. നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല. വിധി ഒരു അക്കാദമിക് എക്സർസൈസ് മാത്രമാണ്. നോട്ട് നിരോധനം നടപ്പാക്കിയത് സംബന്ധിച്ച നടപടി ക്രമങ്ങളിൽ കോടതിക്കും ഭിന്ന അഭിപ്രായം ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. സാമ്പത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകർത്തു. ഇനി അത്തരം നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജഗോപാൽ പറഞ്ഞു