അമേരിക്ക കൂറ്റൻ ആണവ ബോംബ് നിർമ്മിക്കുന്നു, 300,000 ആളുകൾ കൊല്ലപ്പെടുമെന്ന് റിപ്പോർട്ട്

അമേരിക്ക ലോകത്തേ ഏറ്റവും വലിയ ആണവ ബോംബ് ഉണ്ടാക്കുന്നു. മോസ്കോയേ ഒറ്റ ആണവ ബോംബിൽ തകർക്കാൻ പറ്റുന്ന ആണവായുധമാണ്‌ നിർമ്മിക്കാൻ പോകുന്നത്. ഇതിന്റെ വിവരങ്ങളാനിപ്പ്പ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1945-ൽ ഹിരോഷിമയിൽ വർഷിച്ച ബോംബിനേക്കാൾ 24 മടങ്ങ് ശക്തിയുള്ള ആണവായുധമാണ് യുഎസ്എ നിർമ്മിക്കുന്നത്.

നിലവിൽ ഉണ്ടാക്കുന്ന ആണവ ബോംബ് മോസ്കോയിൽ പൊട്ടിതെറിച്ചാൽ പരമാവധി 360 കിലോടൺ ടിഎൻടി പുറത്ത് വരും. 300,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുമെന്ന് റിപ്പോർട്ട് ചെയ്തു. ഹിരോഷിമയിൽ പതിച്ചതിന് 15 കിലോ ടൺ സ്ഫോടനം ഉണ്ടായിരുന്നു..അതായത് ഹിരോഷിമയിൽ 15ടൺ സ്ഫോടനം ആയിരുന്നു എങ്കിൽ പുതിയ ബോംബ് 360 ടൺ സ്ഫോടന ശേഷി ഉള്ളതായിരിക്കും. റിപ്പോർട്ട് അനുസരിച്ച്, ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്തിന്റെ അര മൈൽ ചുറ്റളവിലുള്ള എന്തും ഒരു വലിയ അഗ്നിഗോളത്താൽ വെണ്ണീറായി മാറും.

5കിലോമീറ്ററിൽ അധികം പ്രദേശം ശക്തമായ ഭൂചലനം ഉണ്ടായി എല്ലാം ക്ഷണ നേരത്തിൽ തകരും. സ്ഫോടനം കെട്ടിടങ്ങൾ തകർക്കുകയും ഒരു മൈലിനുള്ളിൽ എല്ലാവരേയും കൊല്ലുകയും ചെയ്യും, സ്ഫോടനം നടന്ന സ്ഥലത്തിന്റെ രണ്ട് മൈൽ പരിധിയിലുള്ളവർ ഉയർന്ന തോതിലുള്ള റേഡിയേഷൻ എക്സ്പോഷർ കാരണം ഒരു മാസത്തിനുള്ളിൽ മരിക്കും. അതിജീവിച്ചവരിൽ ഏകദേശം 15% കാൻസർ ബാധിച്ച് പിന്നീട് ജീവിതത്തിൽ മരിക്കും. മൊത്തത്തിൽ, പരിക്കുകൾ 868,860 ആയിരിക്കുമെന്ന് അമേരിക്കൻ പ്രതിരോധ വക്താക്കൾ പറയുന്നു.സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയുടെ റഷ്യയുടെ അംഗീകാരം റദ്ദാക്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവെച്ച സാഹചര്യത്തിലാണ് വാർത്ത. ആണവ ഉടമ്പടി അനുസരിച്ചായിരുന്നു ഇക്കാലമത്രയും അമേരിക്കയും മറ്റ് രാജ്യങ്ങളും അണുബോംബ് ഉണ്ടാക്കാതെയും പുതിയത് നിർമ്മിക്കാതെയും ഇരുന്നത്. ഇപ്പോൾ റഷ്യ കരാർറ്റ്രിൽ നിന്നും പിൻ വാങ്ങുമ്പോൾ അമേരിക്കയും പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്‌.

എന്നാൽ അമേരിക്ക ആണവ ബോംബ് പരീക്ഷണം തുടങ്ങിയാൽ റഷ്യയും തുടങ്ങും. അമേരിക്ക ചെയ്യാത്ത പക്ഷം പരീക്ഷണം പുനരാരംഭിക്കില്ലെന്നും അതിന്റെ ഡീ-റാറ്റിഫിക്കേഷൻ അതിന്റെ ആണവ നിലയിലോ ആണവ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്ന രീതിയിലോ മാറ്റമില്ലെന്നും റഷ്യ പറഞ്ഞു.

2022 ഫെബ്രുവരി 24 ന് ഉക്രെയ്‌നിൽ ആക്രമണം ആരംഭിച്ചതുമുതൽ റഷ്യയുടെ ആണവശക്തിയെക്കുറിച്ച് ലോകത്തെ ആവർത്തിച്ച് ഓർമ്മിപ്പിച്ച പുടിൻ, ശരിയായ മനസ്സുള്ള ആരും റഷ്യയ്‌ക്കെതിരെ ആണവായുധം ഉപയോഗിക്കില്ലെന്ന് അന്ന് പറഞ്ഞു.റഷ്യക്കെതിരെ ആണവാക്രമണം ഉണ്ടായാൽ റഷ്യയുടെ ആണവ മിസൈലുകളും നൂറുകണക്കിന് – വായുവിൽ പ്രത്യക്ഷപ്പെടും എന്നും ഒരു ശത്രുവിന് പോലും അതിജീവിക്കാൻ സാധ്യതയില്ല എന്നും അന്ന് പുടിൻ പറഞ്ഞിരുന്നു. ഇതാണിപ്പോൾ അമേരിക്കയേ പുതിയ രീതിയിൽ ചിന്തിപ്പിച്ചിരിക്കുന്നു.

ശീതയുദ്ധകാലത്ത് 1960-കളിൽ വികസിപ്പിച്ചെടുത്തഗ്രാവിറ്റി ബോംബിന്റെ ഒരു വകഭേദമാണ് പുതിയ ബോംബ്.യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് കഴിഞ്ഞ ആഴ്ച അതിന്റെ ന്യൂസ് വീക്ക് റിപ്പോർട്ട് അനുസരിച്ച് പുതിയ ബോംബ് റഷ്യയുടെ മോസ്കോയിൽ ഇട്ടാൽ മോസ്കോയേ പരിപൂർണ്ണമായി തകർക്കാൻ കഴിയും എന്ന് പറയുന്നു. അതായത് അമേരിക്കയുടെ ലക്ഷ്യം റഷ്യ തന്നെയാണ്‌. യുദ്ധം ഉണ്ടായാൽ ഒരു ബോംബിൽ റഷ്യയേ തീർക്കുക തന്നെ. പുതിയ ബോംബ് മോസികോയിൽ ഇട്ടാൽ ഒറ്റയടിക്ക് 300,000 റഷ്യക്കാരെ കൊല്ലാൻ കഴിയും.

എതിരാളികൾ സക്തി വർദ്ധിപ്പിക്കുന്നതനുസരിച്ച് ആണവായുധത്തിന്റെ മാരക ശേഷി കൂട്ടുക എന്ന നയമാണിപ്പോൾ പ്രസിഡൻറ് ജോ ബൈഡന് .നിലവിലെ ന്യൂക്ലിയർ സ്റ്റോക്കിലെ ചില ആണവ ബോംബുകൾ മാറ്റി സ്ഥാപിച്ച് അവിടെ പുതിയതിനേ പ്രതിഷ്ടിക്കും എന്ന് അമേരിക്കൻ ബഹിരാകാശ നയത്തിനായുള്ള പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ജോൺ പ്ലംബ് കൂട്ടിച്ചേർത്തു.അമേരിക്കക്ക് എതിരായ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും വരുന്ന ആക്രമനങ്ങൾ തടയുകയും അവരെ നശിപ്പിക്കുകയ്റ്റുമാണ്‌ ലക്ഷ്യം.ആവശ്യമെങ്കിൽ തന്ത്രപരമായി ആക്രമണങ്ങളോട് പ്രതികരിക്കാനും ശത്രു ഇടങ്ങൾ ഇല്ലാതാക്കാൻ ആണവായുധം ഉപയോഗിക്കാനും അമേരിക്ക തയ്യാറാകും.ഞങ്ങളുടെ സഖ്യകക്ഷികൾക്ക് ഉറപ്പ് നൽകാനും ആവശ്യമായ കഴിവുകൾ വിലയിരുത്താനും ഫീൽഡ് ചെയ്യാനും അമേരിക്കയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതായത് അമേരിക്കൻ സഖ്യ കക്ഷികളുടെ സുരക്ഷക്ക് കൂടി വേണ്ടീയാണ്‌ ഈ കൂറ്റൻ ആണവ ബോംബ് ഉണ്ടാക്കുന്നത് എന്നും യു എസ് പറയുന്നു.