കള്ളി എന്ന് വിളിച്ച് അധിക്ഷേപിച്ചാല്‍ നിയമപരമായി നേരിടുമെന്ന് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെകെ ശൈലജ

കോഴിക്കോട്. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് വടകര ലോക്‌സഭാ സ്ഥാനാര്‍ഥി കെകെ ശൈലജ. 1500 രൂപയ്ക്ക് പിപിഇ കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ ഇതില്‍ പ്രതികരിക്കുമെന്ന് കരുതുന്നു. തന്റെ ജീവിതം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന പുസ്തകമാണെന്നും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കാം, കേസെടുക്കാം, ശിക്ഷിക്കാമെന്നും കെകെ ശൈലജ പറഞ്ഞു.

ലോകായുക്തയില്‍ വ്യക്തമായ മറുപടി കൊടുത്തതാണ്. മുഖ്യമന്ത്രി അസംബ്ലിയില്‍ മറുപടി പറഞ്ഞതാണെന്നും കെകെ ശൈലജ വ്യക്തമാക്കി.