വണ്ടിപ്പെരിയാര്‍ കേസില്‍ പോലീസും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചുവെന്ന് പകല്‍ പോലെ വ്യക്തമായെന്ന് വിഡി സതീശന്‍

തിരുവനന്തപുരം. കേരളത്തിന്റെ പൊതു മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പീഡനവും കൊലപാതകവും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ്.

പ്രതിയുമായി പോലീസ് തെളിവുകള്‍ ശേഖരിക്കുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കേസി കോടതിയില്‍ പരാജയപ്പെട്ടു. ഇതിന് പിന്നില്‍ ബാഹ്യഇടപെടലുകളുണ്ടോയെന്ന് അന്വേഷണിക്കണമെന്നും വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാര്‍ കേസിലും ഉണ്ടാകരുതെന്ന് വിഡി സതീശന്‍ പറഞ്ഞു.

പ്രതിയുടെ ഡിവൈഎഫ്‌ഐ ബന്ധമാണ് തെളിവ് നശിപ്പിക്കാന്‍ കാരണമെന്ന് പൊതുസമൂഹം സംശയിക്കുന്നു. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേസുകളില്‍ സര്‍ക്കാരിന് അല്‍പം പോലും ഗൗരവമില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പീല്‍ പോയത് കൊണ്ട് പരിഹാരമില്ല. പോലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി പകല്‍ പോലെ വ്യക്തമായി എന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.