അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ഈ മാസം 30ന് വിധി പറയും

പാലക്കാട്. ആദിവാസി യുവാവ് മധു അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട കേസില്‍ ഈ മാസം 30 ന് കോടതി വിധി പറയും. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തിമവാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയുന്ന ദിവസം തീരുമാനിക്കുവനായി കോടതി ശനിയാഴ്ച കേസ് വാണ്ടും പരിഗണിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് വിധി പറയുന്നത്. കേസില്‍ 16 പേരാണ് പ്രതികളായിട്ടുള്ളത്.

കേസ് കോടതി പരിഗണിക്കുമ്പോള്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. വിസ്തരിച്ച സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസില്‍ 24 പേര്‍ കൂറുമാറി. രണ്ട് പോര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കാട്ടി ഒഴിവാക്കിയിരുന്നു.

കേസിലെ വിചാരണ തുടങ്ങിയ ശേഷം പ്രോസിക്യൂട്ടര്‍മാര്‍ ചുമതലയേല്‍ക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രാജേന്ദ്രനെ മാറ്റാന്‍ കുടുംബം തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് രാജേഷ് എം മേനോന്‍ വരുന്നത്.