തമിഴിലൂടെ സിനിമ രംഗത്തേക്ക് കടന്നു തുടർന്ന് തെന്നിന്ത്യയിലെ നിറസാന്നിധ്യമായി മാറിയ നടിയാണ് സുകന്യ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീൻ പരമ്പരകളിലും സുകന്യ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സുകന്യയെക്കുറിച്ചുള്ള നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഗനാഥൻ പറഞ്ഞതാണ് തെന്നിന്ത്യൻ സിനിമാരംഗത്ത് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം സുകന്യയ്ക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഗനാഥൻ ഉന്നയിച്ചിട്ടുള്ള ആരോപണം. തിരൈ കുരല്‍ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രംഘനാഥന്റെ സുകന്യയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.
രംഗനാഥൻ പറഞ്ഞത് ഇങ്ങനെ: ‘പെട്ടെന്നൊരു നാൾ സുകന്യ അഭിനയം നിര്‍ത്തി വിവാഹം കഴിച്ച് അമേരിക്കയ്ക്ക് പോവുകയും ആയിരുന്നു. പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നാണ് പറയുക. നടിമാര്‍ക്ക് എവിടെ തിരിഞ്ഞാലും സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആളുകളുണ്ടാകും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാല്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയിലെത്തി.
തന്റെ മാര്‍ക്കറ്റിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സുകന്യ കല്യാണം കഴിക്കുന്നത്. തന്റെ നാട്ടിലെ ആഢംബര ജീവിതം അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിച്ചില്ല. എത്ര വലിയ ആളാണെങ്കിലും അവരവരുടെ ജോലി അവര്‍ തന്നെ ചെയ്യണം. ഇതിന് പുറമെ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും മോശം അനുഭവങ്ങളും സുകന്യയ്ക്ക് നേരിടേണ്ട സ്ഥിതി വന്നു. അതോടെ സുകന്യ നാട്ടിലേക്ക് മടങ്ങി. പോയത് പോലെ തന്നെ തിരിച്ചു വന്നു എന്ന് പറയുന്നതു പോലെയായിരുന്നു സുകന്യയുടെ മടങ്ങി വരവ്. അമേരിക്കയില്‍ പോയതും തിരിച്ചു വന്നതും അതിവേഗമായിരുന്നു. പക്ഷെ വിവാഹ മോചനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. വിവാഹം അമേരിക്കയില്‍ വച്ച് നടന്നതിനാല്‍ ആ വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ലായിരുന്നു. എന്തായാലും വിവാഹ മോചനത്തിന് ശേഷം സുകന്യ വീണ്ടും അഭിനയിക്കാന്‍ ആരംഭിച്ചു.
സാധാരണ വിവാഹ ശേഷം അഭിനയിക്കുമ്പോള്‍ നടിമാര്‍ക്ക് മാര്‍ക്കറ്റ് കുറയും. അതേ അവസ്ഥയാണ് സുകന്യക്കും ഉണ്ടായത്. എങ്കിലും കുറേ സിനിമകളില്‍ നായികയായി സുകന്യ അഭിനയിച്ചു. സത്യരാജിനും കമല്‍ഹാസനുമൊക്കെ ഒപ്പം സുകന്യ അഭിനയിക്കുകയുണ്ടായി. നിരവധി സൂപ്പര്‍ ഹിറ്റുകളിലും അഭിനയിച്ചു. പൊതുവെ വിവാദങ്ങളൊന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേത്.’ – രംഘനാഥന്‍ പറഞ്ഞിരിക്കുന്നു.
ഇതിനിടെ ജയലളിത മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അത് സത്യമാണോ എന്നറിയില്ലയെന്നും രംഘനാഥന്‍ പറയുന്നുണ്ട്. ഇയാള്‍ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഘനാഥന്‍ പറഞ്ഞിരിക്കുന്നു. സുകന്യയുടെ കരിയറില്‍ കേട്ട ഏക ഗോസിപ്പായിരുന്നു ഇത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാര്‍ക്കറ്റ് കുറഞ്ഞുവെന്നും രംഘനാഥന്‍ പറഞ്ഞിരിക്കുന്നു.