വനിതാ ഹോസ്റ്റലില്‍ കഞ്ചാവ്, ഐ.ടി. ജീവനക്കാരിയും സുഹൃത്തും പിടിയിലായി

ചെന്നൈ : വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഐ.ടി .ജീവനക്കാരിയും സുഹൃത്തും അറസ്റ്റിലായി. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐ.ടി. ജീവനക്കാരിയായ ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സുഹൃത്തായ സുരേഷ് കഞ്ചാവ് സൂക്ഷിക്കാനായി യുവതിയെ ഏൽപ്പിക്കുകയായിരുന്നു.

ഷര്‍മിള തുറൈപാക്കത്തിന് സമീപമുള്ള ഐ.ടി. സ്ഥാപനത്തില്‍ ജോലിചെയ്ത് വരുകയായിരുന്നു. ഓഫീസിലേക്കും തിരിച്ചും ഐ.ടി.സ്ഥാപനത്തിന്റെ ടാക്‌സിയിലാണ് പോയിരുന്നത്. ഷര്‍മിള, സുരേഷ് ഓടിച്ചിരുന്ന ടാക്‌സിയിലാണ് സ്ഥിരമായി സഞ്ചരിച്ചിരുന്നത്. രണ്ടുപേരും സൗഹൃദത്തിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു.

കഞ്ചാവ് വിവിധഏജന്റുമാര്‍ക്ക് എല്പിക്കുന്നജോലിയും ടാക്‌സി ഡ്രൈവറായ സുരേഷ് ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവർ കഞ്ചാവ് ചെന്നൈയിൽ എത്തിച്ചിരുന്നത്. കഞ്ചാവുവില്പനയുമായി ബന്ധപ്പെട്ട് സുരേഷിന്റെ പങ്കിനെ ക്കുറിച്ച് കൂടുതല്‍ അന്വേഷണംനടത്തി വരുകയാണെന്നും പോലീസ് അറിയിച്ചു.