അഭയ കേന്ദ്രത്തിൽ ലൈംഗിക പീഡനം. 

അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയാകുന്നത്തിന്റെ പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്ത്.  ബിഹാറിലെ മുസഫർപൂരിൽ നിന്നുമാണ് പീഡനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.  44 അന്തേവാസികളിൽ 21 പേർ ൈലംഗിക പീഡനത്തിനരയായെന്ന് മുൻപും റിപ്പോർട്ടുകൾ വന്നിരുന്നു.ഇതിനുപിന്നാലെയാണ്  34 പെൺകുട്ടികൾ കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന് ഇപ്പോൾ പുറത്തുവരുന്നത്. പീഡനത്തിനിരയായ പെൺകുട്ടികളുമായി അഭിമുഖം നടത്തി ടാറ്റ ഇൻസ്റ്റിറ്റ്യൂട് ഒാഫ് സോഷ്യൽ സയൻസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പെൺകുട്ടികളെ പീഡിപ്പിച്ചവരിൽ അഭയകേന്ദ്രം ജീവനക്കാരും രാഷ്ട്രീയക്കാരും ഉൾപ്പെടും.  ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കത്തിച്ച് മൃതദേഹം അഭയകേന്ദ്രത്തിന്റെ മുറ്റത്ത് കുഴിച്ചുമൂടിയെന്നും മൊഴിയുണ്ടായിരുന്നു.  ഇത് സർക്കാർ മറച്ചുവച്ചെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ കേസന്വേഷണം സർക്കാർ സി.ബി.െഎക്ക് കൈമാറിയിട്ടുണ്ട്. ബലാത്സംഗത്തിനിരയാക്കി മർദിച്ച് കൊന്ന് കത്തിച്ച ശേഷം അഭയേകന്ദ്രത്തിെൻറ മുറ്റത്തു തന്നെ കുഴിച്ചു മൂടിയ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് പുറത്തെടുത്തിരുന്നു. സംഭവം വിവാദമാതയതോടെ അഭയേകന്ദ്രത്തിൽ കഴിയുന്ന 44 പെൺകുട്ടികളിൽ 14പേരെ മധുബനിയിലെ കേന്ദ്രത്തിലേക്കും 14 പേരെ മൊകാമയിലേക്കും 16പേരെ പാട്നയിലേക്കും മാറ്റിയിരുന്നു.

https://youtu.be/7_8XwIysTsY