ആലപ്പുഴയിലെ ദൃശ്യം മോഡൽ കൊലപാതകം, കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തു, ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതെന്ന് പ്രതി

ആലപ്പുഴ: വാക്ക് തർക്കത്തിനിടയിൽ സഹോദരിയെ കൊലപ്പെടുത്തി വീടിന് സമീപം മറവുചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ചെട്ടിനാട് സ്വദേശി റോസമ്മയെ സഹോദരൻ ബെന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. മൃതദേഹം കണ്ടെടുത്തു.
കയ്യബദ്ധം പറ്റിയതെന്നാണെന്ന് സഹോദരൻ ബെന്നി പോലീസിനോട് പറഞ്ഞു.

ഹോം നഴ്‌സായി ജോലിചെയ്ത് വരികയായിരുന്ന റോസമ്മ കുറച്ച് നാളുകളായി ജോലിക്ക് പോയിരുന്നില്ല. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ തീരുമാനിച്ചിരുന്നുവെന്നും ഇതിലെ എതിര്‍പ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ 18 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു.

പക്ഷേ ആരും ഇത് പൊലീസില്‍ അറിയിച്ചില്ല. പിന്നീട് ബെന്നി തന്നെ, താൻ സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. ബന്ധുക്കളാണ് പൊലീസിൽ വിവരമറിയിച്ചത്.

17ന് രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ കൊലപാതകം. മരണം ഉറപ്പായതിന് ശേഷം വീടിന്‍റെ പിൻഭാഗത്ത് കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് പൊലീസ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയത്. ഇവിടെ നിന്ന് തന്നെ റോസമ്മയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.