ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എഎപിക്ക് തിരിച്ചടി, ഒരു എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു

ചണ്ഡിഗഡ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി എഎപിക്ക് വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ ഒരു എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ജലന്ധര്‍ എംപി സുഷില്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അങ്കുരല്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചായിരുന്നു പാര്‍ട്ടിപ്രവേശനം. ജലന്ധറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സുശീല്‍ കുമാറിന്റെ പേര് എഎപി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. 2023ലെ ഉപതിരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറെ വോട്ടിനാണ് അദ്ദേഹം വിജയിച്ചത്.

എഎപി പിന്തുണയ്ക്കാത്തത് കൊണ്ട് തനിക്ക് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെന്ന് സുശീല്‍ കുമാര്‍ റിങ്കു പറഞ്ഞു.