ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്നത് കെട്ടിച്ചമച്ച കഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം. പ്രതിപക്ഷം അവതരിപ്പിച്ചത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതിവക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മുറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്നെ ദല്ലാള്‍ നന്ദകുമാര്‍ വന്നു കണ്ടിട്ടില്ലെന്നും കണ്ടുവെന്നത് കെട്ടിചമച്ച കഥയാണെന്നും മുഖ്യമന്ത്രി പറയുന്നു. മുന്‍പ് ദല്ലാള്‍ നന്ദകുമാറിനെ ഇറക്കിവിട്ടയാളാണ് താനെന്നും കേരള ഹൗസില്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നന്ദകുമാര്‍ എത്തിയപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞതായും മുഖ്യമന്ത്രി പറയുന്നു. സോളാര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്ന് മാസം കഴിഞ്ഞാണ്. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ല. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.