സനാതന ധർമ്മത്തിനെതിരായി മുദ്രാവാക്യം മുഴക്കാൻ കഴിയില്ല, കോൺഗ്രസ് വിട്ട് ഗൗരവ് വല്ലഭും അനിൽ ശർമ്മയും ബിജെപിയിൽ

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടു തിരിച്ചടിയായി നേതാക്കളുടെ കൂറുമാറ്റം. സനാതനധർമ്മത്തിനെതിരെ പ്രവർത്തിക്കാൻ കഴിയില്ല.
ൃമുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭും ബിഹാർ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അനിൽ ശർമ്മയും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.

മാർച്ച് 31-നാണ് അനിൽ ശർമ്മ കോൺഗ്രസിൽ നിന്നും രാജിവച്ചത്. ഇന്ന് രാവിലെയാണ് സനാതന ധർമ്മത്തിനെതിരായി മുദ്രാവാക്യം മുഴക്കാൻ തനിക്ക് കഴിയില്ലെന്ന് അറിയിച്ച് ഗൗരവ് വല്ലഭ് പാർട്ടി അംഗത്വം രാജിവച്ചത്. ഒരു ദശാബ്ദത്തിനുള്ളിൽ കോൺഗ്രസ് പാർട്ടി വിടുന്ന നാലാമത്തെ കോൺഗ്രസ് അദ്ധ്യക്ഷനാണ് അനിൽ ശർമ്മ.

സനാതന വിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കാനോ രാജ്യത്തിൻ്റെ സമ്പത്ത് സൃഷ്‌ടിക്കുന്നവരെ ദിവസവും വിമർശിക്കാനോ കഴിയില്ല. അതിനാൽ, കോൺഗ്രസ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജിവെക്കുന്നുവെന്നാണ്
ഗൗരവ് വല്ലഭ് പറഞ്ഞത്. യാതൊരു ലക്ഷ്യബോധവുമില്ലാതെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും രാജി സമർപ്പിച്ച് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകളോടും എതിർപ്പും അറിയിച്ചായിരുന്നു ഗൗരവ് ഇന്ന് രാവിലെ രാജിവച്ചത്. പാർട്ടി സ്വീകരിച്ച നിലപാടുകളോടും ഗൗരവ് വല്ലഭ് എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.